ക്ഷേത്രാനുഷ്ഠാനം വഴിയരികിൽ പ്രദർശിപ്പിക്കാനുള്ളതല്ല: മാരാർ ക്ഷേമസഭ
Sunday, August 28, 2016 12:45 PM IST
കണ്ണൂർ: ക്ഷേത്ര സംസ്കാരവും അനുഷ്ഠാനങ്ങളും പൊതുവേദിയിലും വഴിയരികിലും പ്രദർശിപ്പിക്കാനുള്ളതല്ലെന്ന് അഖില കേരള മാരാർക്ഷേമസഭ സംസ്‌ഥാന സമ്മേളനം. ക്ഷേത്രാചാര ചടങ്ങുകൾ വഴിയരി കിൽ പ്രദർശനവസ്തുവാക്കി അവ ഹേളിക്കുന്നത് നിർത്തണമെന്നു സമ്മേളനം പ്രമേയത്തിലൂടെ ആവ ശ്യപ്പെട്ടു. ഏകീകൃത ദേവസ്വം ബോർഡ് കൊണ്ടുവരണം. ക്ഷേത്രത്തിൽ തുല്യജോലിക്കു തുല്യവേതനം നടപ്പാക്കണം. ക്ഷേത്രജീവനക്കാരുടെ ശമ്പള കുടിശിക ഓണത്തിനു മുമ്പ് വിതരണം ചെയ്യണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.


കണ്ണൂർ കൃഷ്ണമേനോൻ വനിതാ കോളജിൽ നടന്ന സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. പരമ്പരാഗത വാദ്യകലയെ പരിപോഷിപ്പിക്കാൻ മാരാർക്ഷേമസഭ രംഗത്തിറങ്ങണമെന്നു മന്ത്രി പറഞ്ഞു.

മാരാർ ക്ഷേമസഭയുടെ പരമോന്നത ബഹുമതിയായ വാദിത്ര രത്നം പുരസ്കാരം സദനം രാമചന്ദ്രമാരാർക്കു മന്ത്രി സമ്മാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.