ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ്: യുവാവ് പിടിയിൽ
ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ്: യുവാവ് പിടിയിൽ
Thursday, August 25, 2016 12:38 PM IST
ചെറുതോണി: ദേവസ്വം ബോർഡിൽ ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് വാഗ്ദാനംനൽകി പലരിൽനിന്നായി ലക്ഷങ്ങൾ തട്ടി യ കേസിലെ പ്രതി ഇടുക്കി പോലീസിന്റെ പിടിയിലായി. എറണാകുളം ചെറായി സ്വദേശി മനോജ് ശാന്തി എന്നറിയപ്പെടുന്ന പാനാപ്പിള്ളിൽ രണൻസൺ (37) ആണ് ഇടുക്കി പോലീസിന്റെ പിടിയിലായത്.

കോട്ടയം പാമ്പാടി സ്വദേശി അഞ്ചാനിക്കൽ സുമേഷ് ശാന്തിയുടെ പരാതിയുടെ അടിസ്‌ഥാനത്തിലായിരുന്നു അറസ്റ്റ്. 2014–ലാണ് കേസിനാസ്പദമായ സംഭവം. സുമേഷ് വാഴത്തോപ്പ് ശ്രീധർമശാസ്താ ക്ഷേത്രത്തിൽ ശാന്തിയായി ജോലിചെയ്തിരുന്ന കാലത്ത് രണൻസൺ ദേവസ്വം ബോർഡിന്റെ കീഴിലുള്ള കാലടി മധുരമീനാക്ഷീ ക്ഷേത്രത്തിൽ ജോലി വാങ്ങിച്ചുനൽകാമെന്നു പറഞ്ഞു സുമേഷിൽനിന്ന് ഒരുലക്ഷം രൂപ അഡ്വാൻസ് വാങ്ങി. ഇയാൾ പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും ജോലി ലഭിക്കാതെവന്നപ്പോൾ സുമേഷ് പോലീസിൽ പരാതി നൽകുകയായിരുന്നു.


പോലീസ് നടത്തിയ അന്വേഷണത്തിൽ രണൻസൺ നിരവധി തട്ടിപ്പു നടത്തിയതായി കണ്ടെത്തി. ഇടുക്കിയിൽനിന്നുമാത്രം 12 ലക്ഷം രൂപ പലരിൽനിന്നായി വാങ്ങിയിരുന്നതായി തെളിഞ്ഞു. പണം തട്ടിയെടുത്തു മുങ്ങിയ ഇയാളെ കൊല്ലം ചെമ്പകശേരി ഭാഗത്ത് ഒളിച്ചുതാമസിച്ചിരുന്ന വാടകവീട്ടിൽനിന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.