സിപിഎമ്മും ബിജെപിയും കണ്ണൂരിനെ വീണ്ടും കൊലക്കളമാക്കുന്നു: മുല്ലപ്പള്ളി രാമചന്ദ്രൻ
സിപിഎമ്മും ബിജെപിയും കണ്ണൂരിനെ വീണ്ടും  കൊലക്കളമാക്കുന്നു: മുല്ലപ്പള്ളി രാമചന്ദ്രൻ
Tuesday, August 23, 2016 4:31 PM IST
തലശേരി: മരണത്തിന്റെ വ്യാപാരികളായ ഏതാനും സിപിഎം, ബിജെപി നേതാക്കൾ കണ്ണൂരിനെ വീണ്ടും കൊലക്കളമാക്കാൻ ശ്രമിക്കുകയാണെന്നു മുൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായ മുല്ലപ്പള്ളി രാമചന്ദ്രൻ എംപി. ഇരു പാർട്ടികളിലുമുള്ള ചില നേതാക്കൻമാരുടെ പ്രകോപനപരമായ പ്രസ്താവനകളാണു കണ്ണൂരിനെ അക്രമത്തിലേക്കു തിരിച്ചുകൊണ്ടുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

നിർഭയവും നീതിപൂർവകവുമായ നിയമവാഴ്ച ഉറപ്പുവരുത്താൻ പോലീസിനെ അനുവദിക്കില്ലെന്ന വാശിയിലാണു ചില നേതാക്കൾ പ്രവർത്തിക്കുന്നത്. രാഷ്ട്രീയ പ്രവർത്തകർക്കെതിരേ കാപ്പ ചുമത്താൻ പാടില്ലെന്നാണു സിപിഎം നേതാക്കൾ പറയുന്നത്. കൊടുംക്രിമിനലുകളെയും വാടകക്കൊലയാളികളെയും രാഷ്ട്രീയ പ്രവർത്തകരായി അംഗീകരിക്കണമെന്ന നിലപാടാണ് ഇവർ പുലർത്തുന്നത്. തെരച്ചിൽ നടത്തി ബോംബും മാരകായുധങ്ങളും കണ്ടെടുക്കാനും അക്രമങ്ങൾക്കു പിന്നിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയനേതാക്കളെ നിയമത്തിനു മുമ്പിൽ കൊണ്ടുവരാനുമുള്ള ആർജവവും ചുമതലാബോധവും പോലീസ് കാണിക്കണം. മുഖ്യമന്ത്രിയും ബിജെപി സംസ്‌ഥാന പ്രസിഡന്റും മനസുവച്ചാൽ ഒരു നിമിഷം കൊണ്ടു കൊലപാതക രാഷ്ട്രീയത്തിന് അറുതി വരുത്താൻ കഴിയും. ഇക്കാര്യത്തിൽ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി തന്നെ മുൻകൈയെടുക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.