ഇരുമ്പു പണിക്കാരന് ഒരു കോടിയുടെ കാരുണ്യം
ഇരുമ്പു പണിക്കാരന്  ഒരു കോടിയുടെ കാരുണ്യം
Friday, July 1, 2016 2:49 PM IST
ചിങ്ങവനം: ഇരുമ്പു പണിക്കാരനു ഭാഗ്യദേവതയുടെ കടാക്ഷം. കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ പരുത്തുംപാറയിലെ ഇരുമ്പ് പണിക്കാരനു ലഭിച്ചു. പരുത്തുംപാറ ജംഗ്ഷനു സമീപം സുമ മെറ്റൽ ഇൻഡസ്ട്രീസ് എന്ന സ്‌ഥാപനം നടത്തി വരുന്ന കൊല്ലംപറമ്പിൽ കെ.കെ. കുഞ്ഞുമോനാണ് വൈകി വന്ന ടിക്കറ്റെടുത്ത് ഭാഗ്യവാനായത്.

നറുക്കെടുപ്പിനു അഞ്ച് മിനിറ്റ് മാത്രമുള്ളപ്പോഴാണു പതിവായി വരാറുള്ള തിരുവല്ല സ്വദേശിയായ ലോട്ടറി ഏജന്റ് സുബ്രഹ്മണ്യൻ ബാക്കി വന്ന മൂന്നു ടിക്കറ്റുമായി കുഞ്ഞുമോനെ സമീപിച്ചത്. കോട്ടയത്തുനിന്നും ടിക്കറ്റെടുത്ത് കാൽ നടയായി കൊല്ലാടു വഴി പാറയ്ക്കൽകടവ്, ചോഴിയക്കാട് പ്രദേശങ്ങൾ താണ്ടി എത്തിയ സുബ്രഹ്മണ്യൻ പതിവായി ടിക്കറ്റെടുക്കുന്ന കുഞ്ഞുമോനെയും സമീപിച്ചു. പതിവ് രീതിയിൽ ബാക്കി വന്ന മൂന്നു ടിക്കറ്റുകളും വാങ്ങി. സ്‌ഥിരമായി ടിക്കറ്റെടുക്കാറുള്ള കുഞ്ഞുമോൻ കൂടുതൽ ഒന്നും പ്രതീക്ഷിച്ചില്ലെങ്കിലും ഭാഗ്യദേവത കൈവിട്ടില്ല. ഇന്നലെ പത്രത്തിൽ കണ്ട നമ്പരുമായി ഒത്തു നോക്കിയപ്പോഴാണ് ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് തന്റെ കൈവശമാണെന്ന് അറിയുന്നത്. സമ്മാനാർഹമായ ടിക്കറ്റ് പനച്ചിക്കാട് കാർഷിക വികസനബാങ്കിൽ ഏല്പിച്ചു. ഉദയമ്മ ഭാര്യയും, രേണുക, കൃഷ്ണപ്രസാദ് എന്നിവർ മക്കളുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.