ചങ്ങനാശേരി: 2008ലെ കേരള നെൽവയൽ തണ്ണീർതട സംരക്ഷണ നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് റവന്യു രേഖകളിൽ നിലം എ ന്നു രേഖപ്പെടുത്തിയിട്ടുള്ള ഭൂമിയിൽ വീട് നിർമിക്കുന്നതിന് പുതു തായി ഏർപ്പെടുത്തിയിരിക്കുന്ന നി യമ വ്യവസ്ഥയിൽ ഇളവ് ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ തയാറാകണമെന്നു കത്തോലിക്കാ കോൺഗ്രസ് അതിരൂപതാ എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.
ലക്ഷക്കണക്കിന് കുടുംബങ്ങൾ കെട്ടിട നിർമാണത്തിന് പെർമിറ്റ്, അനുമതി, എൻഒസി എന്നിവ കിട്ടാതെ വിഷമിക്കുകയാണ്. പമ്പ– അച്ചൻകോവിൽ–വൈപ്പാർ–നദീ സംയോജന പദ്ധതി ഉപേക്ഷിക്കണമെന്നും കത്തോലിക്കാ കോൺഗ്രസ് പ്രമേയത്തിലൂടെ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ജൂലൈ ഒന്നിനു നദീ സംയോജന പദ്ധതിക്കെതിരേ കത്തോലിക്കാ കോൺഗ്രസ് ചങ്ങനാശേരി ഫൊറോന കിടങ്ങറയിൽ സംഘടിപ്പിക്കുന്ന പ്രതിഷേധ മാർച്ചിനും ധർണയ്ക്കും അതിരൂപതാ കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു.
യോഗത്തിൽ അതിരൂപതാ പ്രസിഡന്റ് ക്യാപ്റ്റൻ ജോർജ് ജോസഫ് വാതപ്പള്ളി അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. സോണി കരുവേലിൽ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു. ജോസ് മുക്കം, ബാബു വള്ളപ്പുര, ജാൻസൺ ജോസഫ്, ഔസേപ്പച്ചൻ ചെറുകാട്, വർഗീസ് മാത്യു നെല്ലിക്കൽ, നൈനാൻ തോമസ്, ജോർജ് ജോസഫ് പൊൻമാങ്കൽ, അഗസ്റ്റിൻ ആലഞ്ചേരി, ജോസുകുട്ടി കുട്ടംപേരൂർ, മാത്യു വി.ജെ വാക്കയിൽ, ജിജോ നെല്ലുവേ ലി, റ്റി.ജെ.സെബാസ്റ്റ്യൻ തെക്കേക്കര, പൗലോസ് നെല്ലിക്കാ പള്ളി, മാക്സ് മിലൻ പള്ളിപ്പു റത്ത്, എബ്രഹാം മണമേൽ, കെ.കെ.വർഗീസ് കയ്യാലപ്പറമ്പിൽ ഫൊറോന പ്രസിഡന്റു മാരായ ചാക്കോച്ചൻ കൈതക്കരി, ജേക്കബ് നിക്കോളാസ്, ജോർജുകട്ടി മുക്കത്ത്, പി.എം.ജോബ് എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.