റാഗിംഗ്: ഒരു പ്രതിക്കായി അന്വേഷണം ഊർജിതം
Sunday, June 26, 2016 12:43 PM IST
കോഴിക്കോട്: ഗുൽബർഗിയിലെ അൽഖമാർ നഴ്സിംഗ് കോളജിൽ ദളിത് വിദ്യാർഥിനി എടപ്പാൾ സ്വദേശിനി അശ്വതി (19) റാഗിംഗിനു ഇരയായ സംഭവത്തിൽ ഇനി അറസ്റ്റിലാകാനുള്ളത് ഒരു പ്രതി കൂടി. അശ്വതിയെ റാഗ് ചെയ്തതിനു നാലു സീനിയർ വിദ്യാർഥിനികൾക്കെതിരേയാണു കർണാടക പോലീസ് കേസെടുത്തത്. ഇതിൽ മൂന്നു പേരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. നാലാം പ്രതി ശിൽപ ജോസ് ആണ് ഇനി പിടിയിലാകാനുള്ളത്. ശിൽപ കോഴ്സ് കഴിഞ്ഞു നാട്ടിലേക്കു മടങ്ങിയതിനാൽ കേരളത്തിലെ പോലീസിന്റെ സഹായത്തോടെ അന്വേഷണം നടത്തുമെന്നാണു കർണാടക പോലീസ് നേരത്തെ അറിയിച്ചിരുന്നത്.

കഴിഞ്ഞ ദിവസം അറസ്റ്റിലായ കൊല്ലം സ്വദേശിനി ലക്ഷ്മി, ഇടുക്കി സ്വദേശിനി ആതിര, കൃഷ്ണപ്രിയ എന്നിവരെയാണു കോടതി റിമാൻഡ് ചെയ്തത്. ഇതിൽ ആതിര, ലക്ഷ്മി എന്നിവരെ ഗുൽബർഗിലെ സെൻട്രൽ ജയിലിലേക്കു മാറ്റി. ശാരീരിക അസ്വസ്‌ഥതകളെത്തുടർന്ന് കൃഷ്ണപ്രിയയെ ഗവ. ആശുപത്രിയിലുമാണു പ്രവേശിപ്പിച്ചിരിക്കുന്നത്. അശ്വതിയുടെ റൂംമേറ്റായ ചമ്രവട്ടം സ്വദേശിനി സായ് നികിതയുടെ മൊഴിയുടെ അടിസ്‌ഥാനത്തിൽ കഴിഞ്ഞ ദിവസം രാത്രിയാണു പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ സ്റ്റേഷനിലേക്കു വിളിപ്പിച്ചു മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയാ യിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.