എംജി സിൻഡിക്കറ്റ്: ഹർജിയിൽ നോട്ടീസ്
Friday, June 24, 2016 1:58 PM IST
കൊച്ചി: മഹാത്മാഗാന്ധി സർവകലാശാല സിൻഡിക്കറ്റ് പരിച്ചുവിട്ടതിനെതിരേ സമർപ്പിച്ച ഹർജി ഹൈക്കോടതി 27നു പരിഗണിക്കാനായി മാറ്റി. സംസ്‌ഥാന സർക്കാരും സർവകലാശാലയും നോട്ടീസ് കൈപ്പറ്റി.

മുൻ സിൻഡിക്കറ്റ് അംഗം പ്രഫ.സണ്ണി കെ. ജോർജ് ഉൾപ്പെടെ 11 അംഗങ്ങൾ നൽകിയ ഹർജിയിലാണു ജസ്റ്റീസ് കെ. വിനോദ് ചന്ദ്രന്റെ ഉത്തരവ്. പി.കെ. ഹരികുമാർ ഉൾപ്പെടെയുള്ള കേസിലെ എതിർകക്ഷികൾക്കു പ്രത്യേക ദൂതൻ വഴി നോട്ടീസ് അയക്കാനും കോടതി നിർദേശം നൽകിയിട്ടുണ്ട്. സർവകലാശാല സിൻഡിക്കറ്റ് പരിച്ചുവിട്ട നടപടി നിയമവിരുദ്ധമാണെന്നു ഹർജിയിൽ പറയുന്നു. 2016 ജനുവരിയിൽ നിയമിക്കപ്പെട്ട സിൻഡിക്കേറ്റിലെ അംഗങ്ങളെയാണു സർക്കാർ പിരിച്ചുവിട്ടത്.


നാലു വർഷം കാലാവധിയുള്ള സാഹചര്യത്തിലാണു സർക്കാരിന്റെ തീരുമാനം. സർക്കാർ നിയമിച്ച പുതിയ അംഗങ്ങൾക്കു വേണ്ടത്ര യോഗ്യതയില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.