വിദ്യാർഥികളെ ദുരിതത്തിലാക്കി എംഡി, എംഎസ് സ്പോട്ട് അഡ്മിഷൻ
Friday, May 27, 2016 12:35 PM IST
തിരുവനന്തപുരം: സംസ്‌ഥാനത്തെ സർക്കാർ, സ്വകാര്യ മെഡിക്കൽ കോളജുകളിലേയ്ക്കു നടത്തിയ എംഡി, എംഎസ് കോഴ്സുകളുടെ സ്പോട്ട് അഡ്മിഷനെത്തിയ വിദ്യാർഥികൾ ദുരിതത്തിലായി. പ്രവേശന പരീക്ഷാ കമ്മീഷണറേറ്റിന്റെ നേതൃത്വത്തിൽ രണ്ടു തവണ നടത്തിയ കൗൺസലിംഗിനു ശേഷം ഒഴിവുള്ള സീറ്റിലേക്കാണ് ഇന്നലെ സ്പോട്ട് അഡ്മിഷൻ നടത്തിയത്.

കമ്മീഷണറേറ്റ് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിലുള്ള എല്ലാവർക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇതോടെ സംസ്‌ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുമുള്ള വിദ്യാർഥികൾ രാവിലെ തന്നെ സ്പോട്ട് അഡ്മിഷൻ നടക്കുന്ന തിരുവനന്തപുരം മെഡിക്കൽ കോളജിന്റെ പഴയ ഓഡിറ്റോറിയത്തിനു മുന്നിലെത്തി. എന്നാൽ, പ്രവേശനം സംബന്ധിച്ച് അറിയിപ്പുകൾ നല്കാൻ പോലും ഇവിടെ യാതൊരു ക്രമീകരണങ്ങളും ഒരുക്കിയിരുന്നില്ലെന്നു വിദ്യാർഥികളും രക്ഷിതാക്കളും പറയുന്നു.


ഏറെ വൈകി 11.30 ഓടെയാണ് ചില ഉദ്യോഗസ്‌ഥർ ഹാളിലെത്തിയത്. രണ്ടു ഘട്ടങ്ങളിലായി പ്രവേശനം നടത്തിയ ശേഷം സ്പോട്ട് അഡ്മിഷനായി വളരെക്കുറച്ച് സീറ്റുകൾ മാത്രമാണ് ഉള്ളത്. റാങ്ക് ലിസ്റ്റിൽ ഉള്ളവർക്കെല്ലാം അഡ്മിഷനു പങ്കെടുക്കാമെന്ന അറിയിപ്പു വന്നതോടെയാണ് പ്രശ്നം രൂക്ഷമായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.