ജൂൺ അഞ്ചിനു ശേഷം പ്ലാസ്റ്റിക് വലിച്ചെറിഞ്ഞാൽ കർശന നടപടി
ജൂൺ അഞ്ചിനു ശേഷം പ്ലാസ്റ്റിക് വലിച്ചെറിഞ്ഞാൽ കർശന നടപടി
Friday, May 27, 2016 12:30 PM IST
തിരുവനന്തപുരം: കേരളം ക്ലീനാക്കുന്ന ജൂൺ അഞ്ചിനു ശേഷം സംസ്‌ഥാനത്ത് പ്ലാസ്റ്റിക് വലിച്ചെറിഞ്ഞാൽ കർശന നടപടി സ്വീകരിക്കുന്ന കാര്യം ആലോചിച്ചു വരികയാണെന്ന് ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ. ഉറവിടത്തിൽ തന്നെ മാലിന്യം സംസ്കരിക്കുന്ന നടപടികൾക്കാണു തദ്ദേശ സ്‌ഥാപനങ്ങൾ മുൻതൂക്കം നൽകേണ്ടത്. മാലിന്യ സംസ്കരണത്തിനുള്ള മുഴുവൻ നടപടികളും തദ്ദേശ സ്‌ഥാപനങ്ങൾ കൈക്കൊള്ളണം. മഴക്കാല പൂർവ ശൂചീകരണത്തിനും മാലിന്യ നിർമാർജനത്തിനുമായി തദ്ദേശ സ്‌ഥാപനങ്ങൾക്ക് അനുവദിക്കുന്ന തുക നേരായവിധം ചെലവഴിച്ചോ എന്നു പരിശോധിക്കാൻ സോഷ്യൽ ഓഡിറ്റിംഗ് നടത്തും. ഇക്കാര്യത്തിൽ അഴിമതി കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.