സംസ്‌ഥാന ലിസ്റ്റിൽനിന്നു പ്രവേശനം 1859 മെഡിക്കൽ സീറ്റുകളിലേക്ക്
Tuesday, May 24, 2016 12:24 PM IST
തിരുവനന്തപുരം: സംസ്‌ഥാനത്ത് ആകെയുള്ള 29 സർക്കാർ, സ്വകാര്യ മെഡിക്കൽ കോളജുകളിലുള്ള 3500 എംബിബിഎസ് സീറ്റുകളിൽ സംസ്‌ഥാന പ്രവേശന പരീക്ഷാ കമ്മീഷണറേറ്റ് നടത്തിയ പരീക്ഷയിലെ റാങ്ക് ലിസ്റ്റിൽ നിന്നു പ്രവേശനം നല്കുന്നത് 1859 വിദ്യാർഥികൾക്ക്. സർക്കാർ ക്വോട്ടയിലേയ്ക്ക് സംസ്‌ഥാനങ്ങൾ നടത്തുന്ന പരീക്ഷയുടെ റാങ്ക് ലിസ്റ്റിൽ നിന്നു പ്രവേശനം നടത്താൻ അനുമതിയും ബാക്കി സീറ്റുകളിലേക്ക് സിബിഎസ്ഇ നടത്തുന്ന നീറ്റ് പരീക്ഷയുടെ റാങ്ക് ലിസ്റ്റിൽ നിന്നു പ്രവേശനം നടത്താൻ അംഗീകാരവും നല്കിക്കൊണ്ടുള്ള ഓർഡിനൻസ് രാഷ്ട്രപതി ഇന്നലെ ഒപ്പുവച്ചതോടെയാണിത്. സംസ്‌ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളജുകൾ ഉൾപ്പെടെയുള്ളവയിലെ മാനേജ്മെന്റ് സീറ്റുകളിലേക്കു പ്രവേശനം നീറ്റ് റാങ്ക് പട്ടികയുടെ അടിസ്‌ഥാനത്തിലാകും.

മെഡിക്കൽ പ്രവേശനം സംബന്ധിച്ചുള്ള അവ്യക്‌തത നിലനിൽക്കുന്നതിനാൽ സംസ്‌ഥാനം നടത്തിയ മെഡിക്കൽ പ്രവേശന പരീക്ഷയുടെ സ്കോർ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.

സംസ്‌ഥാനത്തെ മെഡിക്കൽ സീറ്റുകളുടെ എണ്ണം ചുവടെ

സംസ്‌ഥാനത്ത് ആകെ മെഡിക്കൽ കോളജുകൾ 29
ആകെ എംബിബിഎസ്് സീറ്റുകൾ –3500
സർക്കാർ മെഡിക്കൽ കോളജ്– ഒൻപത്
സർക്കാർ മെഡിക്കൽ കോളജുകളിൽ ആകെ സീറ്റ് 1250
സംസ്‌ഥാന പ്രവേശന പരീക്ഷാ കമ്മീഷണറേറ്റിന്റെ റാങ്ക് പട്ടികയിൽ നിന്ന് സർക്കാർ മെഡിക്കൽ കോളജുകളിലേക്ക് പ്രവേശനം നടത്തുന്നത് 1034 പേർക്ക്.* 15 ശതമാനം അഖിലേന്ത്യാ ക്വോട്ടാപ്രവേശനം നീറ്റിൽ നിന്ന്
സർക്കാർ നിയന്ത്രിത സ്വാശ്രയ മെഡിക്കൽ കോളജ് ഒരെണ്ണം
സർക്കാർ നിയന്ത്രിത സ്വാശ്രയ മെഡിക്കൽ കോളജിൽ ആകെയുള്ളത് 100 സീറ്റ്

സർക്കാർ ക്വോട്ട 50 സീറ്റ്.
മാനേജ്മെന്റ് ക്വോട്ട 50 സീറ്റ്. ഈ രണ്ടു കാറ്റഗറികളിലേക്കും പ്രവേശന പരീക്ഷാ കമ്മീഷണർ തയാറാക്കുന്ന റാങ്ക് പട്ടികയിൽ നിന്നാണു നിലവിൽ പ്രവേശനം. പുതിയ ഓർഡിനൻസ് ഇറങ്ങുന്നതോടെ മാനേജ്മെന്റ് സീറ്റുകളിൽ പ്രവേശനം നീറ്റ് പരീക്ഷയുടെ റാങ്ക് ലിസ്റ്റ് അടിസ്‌ഥാനമായാവണം.സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകൾ 19
(സർക്കാരുമായി കരാർ ഒപ്പുവച്ചത് 13 )
ആകെ സീറ്റ് 1550 (13 കോളജുകളിലേത്)
സർക്കാർ ക്വോട്ട 775
മാനേജ്മെന്റ് ക്വോട്ട 775

ി 13 സ്വാശ്രയ മെഡിക്കൽ കോളജുകൾ സംസ്‌ഥാന സർക്കാരുമായി കരാർ ഒപ്പിട്ടിരുന്നു. (കാത്തലിക് മാനേജ്മെന്റുകൾക്കു കീഴിലുള്ള കോളജുകളും ഇതിലുൾപ്പെടുന്നു.) ഇവിടെ 50 ശതമാനം സീറ്റുകളിലേയ്ക്ക് സർക്കാർ ക്വോട്ടയിൽ നിന്നാണ് പ്രവേശനം നടത്തുന്നത്. ബാക്കി 50 ശതമാനം മാനേജ്മെന്റ് സീറ്റുകളിലേക്ക് എൻട്രസ് കമ്മീഷണറേറ്റിന്റെ റാങ്ക് പട്ടികയുടെ അടിസ്‌ഥാനത്തിൽ പ്രത്യേക അപേക്ഷ ക്ഷണിച്ചാണ് അഡ്മിഷൻ നടത്തുന്നത്. പുതിയ ഓർഡിനൻസ് വരുന്നതോടെ ഈ സീറ്റുകളിൽ പ്രവേശനം നീറ്റ് റാങ്ക് ലിസ്റ്റിൽ നിന്നു വേണമെന്നാണു നിർദേശം.

ി ന്യൂനപക്ഷ പദവിയുള്ള ആറു സ്വാശ്രയ മെഡിക്കൽ കോളജുകൾ സ്വന്തമായി പ്രത്യേക പരീക്ഷ നടത്തിയാണ് പ്രവേശനം നടത്തിവന്നിരുന്നത്. സർക്കാർ ക്വോട്ടയിൽ നിന്ന് ഇവർ പ്രവേശനം നടത്താറില്ലായിരുന്നു. പുതിയ ഓർഡിനൻസോടെ ഈ കോളജുകളിലെ മുഴുവൻ സീറ്റുകളിലേക്കും നീറ്റ് പരീക്ഷയുടെ അടിസ്‌ഥാനത്തിലുള്ള റാങ്ക് ലിസ്റ്റിൽ നിന്നാകും പ്രവേശനം നടത്തേണ്ടിവരിക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.