ജിഷയുടെ കൊലപാതകം: ഘാതകനെ കണ്ടതായി അയൽവാസികളുടെ മൊഴി
ജിഷയുടെ കൊലപാതകം: ഘാതകനെ കണ്ടതായി അയൽവാസികളുടെ മൊഴി
Thursday, May 5, 2016 9:57 PM IST
പെരുമ്പാവൂർ/കൊച്ചി: പെരുമ്പാവൂർ കുറുപ്പംപടിയിലെ നിയമവിദ്യാർഥിനി ജിഷയുടെ കൊലപാതകം സംബന്ധിച്ചു നിർണായക മൊഴികൾ ലഭിച്ചതായി പോലീസ്. കൃത്യം നടന്ന സമയത്തെക്കുറിച്ച് വ്യക്‌തത കൈവന്നതായും പോലീസ് പറഞ്ഞു. പരിസരവാസികളായ മൂന്നു സ്ത്രീകളാണ് ഇതു സംബന്ധിച്ചു പോലീസിനു സുപ്രധാനമൊഴി നല്കിയത്. <യൃ><യൃ>സംഭവദിവസം വൈകുന്നേരം അഞ്ചിന് ജിഷ വെള്ളമെടുത്തുകൊണ്ടു പോകുന്നതു കണ്ടതായി ഇവർ മൊഴി നല്കി. പിന്നീട് 5.40ഓടെ ജിഷയുടെ വീടിന്റെ ഭാഗത്തുനിന്നു ചെറിയ നിലവിളി പോലെയുള്ള ശബ്ദം കേട്ടതായും ഇവർ അറിയിച്ചു. ഇതു ജിഷയുടേതാകാമെന്നാണ് പോലീസ് നിഗമനം. നേരത്തെ ഉച്ചയ്ക്ക് ഒന്നിനും വൈകുന്നേരം ആറിനുമിടയിലാണ് സംഭവം നടന്നതെന്ന് പോലീസ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ജിഷയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉച്ചകഴിഞ്ഞു മൂന്നിനു ശേഷമാണ് കൃത്യം നടന്നതെന്നാണ് പറഞ്ഞിരിക്കുന്നത്. <യൃ><യൃ>ജിഷയുടെ ഘാതകനെന്നു കരുതുന്നയാൾ വൈകുന്നേരം 6.05ന് കനാൽ വഴി കടന്നു പോയതായും പരിസരവാസികളുടെ മൊഴിയിൽ നിന്നു വ്യക്‌തമായി. പ്രതിയെന്നു സംശയിക്കുന്ന ആളുടെ രേഖാചിത്രം പുറത്തുവിട്ടിരുന്നു. മഞ്ഞ ഷർട്ട് ധരിച്ച കാലിൽ ചെരുപ്പില്ലാത്തയാളാണ് ഘാതകനെന്നും പോലീസ് മൊഴിയുടെ അടിസ്‌ഥാനത്തിൽ അറിയിച്ചു. ഇയാളെ കണ്ടെത്താൻ വൈകുന്നേരം ആറു മണിക്ക് സ്‌ഥിരമായി കനാൽ ഭാഗത്തു കൂടി പോകുന്നവരുടെ മൊഴിയെടുക്കാൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.