ആറു പേർക്കു സൂര്യാതപമേറ്റു
ആറു പേർക്കു സൂര്യാതപമേറ്റു
Monday, May 2, 2016 1:20 PM IST
തൃശൂർ/കണ്ണൂർ: തൃശൂർ ജില്ലയിൽ നാലു പേർക്കും കണ്ണൂർ ജില്ലയിൽ രണ്ടു പേർക്കും സൂര്യാതപമേറ്റു. തൃശൂർ ഗുരുവായൂരിൽ പന്ത്രണ്ടുകാരനും ചേർപ്പ് അമ്മാടത്ത് കാൽനടയാത്രക്കാരനും ഇരിങ്ങാലക്കുടയിൽ വയോധികനും മാള ചക്കാംപറമ്പിൽ നിർമാണത്തൊഴിലാളിക്കുമാണ് സൂര്യാതപമേറ്റത്. കണ്ണൂരിൽ നിർമാണത്തൊഴിലാളിക്കും ഓട്ടോഡ്രൈവർക്കും സൂര്യാതപമേറ്റു.

വീടിനടുത്തുള്ള പറമ്പിൽ കളിക്കുന്നതിനിടെയാണു ഗുരുവായൂരിൽ ഏഴാം ക്ലാസ് വിദ്യാർഥി മുഹമ്മദ് ആബിലിനു സൂര്യാതപമേറ്റത്. അമ്മാടം മുള്ളക്കര സ്വദേശി കേളശേരി വീട്ടൽ സുരേഷിന്റെ വലതുകൈ മുട്ടിനുതാഴെയും വയറിലുമാണു പൊള്ളലേറ്റത്. ഇരിങ്ങാലക്കുടയിൽ ഗാന്ധിഗ്രാം സ്വദേശി ചിരിയങ്കണ്ടത്ത് ജോണി (72)നും മാള ചക്കാംപറമ്പിൽ പാറപ്പുറം വലിയോളിപറമ്പിൽ അശോകനും (46) സൂര്യാതപമേറ്റു. നിർമാണത്തൊഴിലാളി കണ്ണൂർ വെങ്ങര രാജീവ്ഗാന്ധി സ്തൂപത്തിനു സമീപത്തെ പട്ടുവക്കാരൻ ഉല്ലാസൻ (40), ഓട്ടോഡ്രൈവർ ഭാസ്കരൻ (41) എന്നിവർക്കാണു പൊള്ളലേറ്റത്. കുഞ്ഞിമംഗലത്തു വീടിന്റെ ആശാരിപ്പണിക്കിടയിലാണു ഞായറാഴ്ച ഉച്ചയോടെ ഉല്ലാസനു സൂര്യാതപമേറ്റത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.