തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള തട്ടിപ്പ്: കോടിയേരി
തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള തട്ടിപ്പ്: കോടിയേരി
Sunday, February 14, 2016 12:16 AM IST
കോഴിക്കോട്: തെരഞ്ഞെടുപ്പില്‍ വോട്ടു തട്ടാന്‍ ലക്ഷ്യമിട്ടുള്ള പ്രചാരണ തട്ടിപ്പാണു സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രായോഗികമല്ലാത്ത പ്രഖ്യാപനങ്ങളാണു ബജറ്റില്‍. രണ്ടര മാസത്തെ കാലാവധി മാത്രമാണു സര്‍ക്കാരിനുള്ളത്. അതിനുള്ളില്‍ പ്രായോഗികമായി നടപ്പാക്കാനാകാത്ത കാര്യങ്ങളാണ് ഉമ്മന്‍ ചാണ്ടി അവതരിപ്പിച്ചിട്ടുള്ളത്. പ്രഖ്യാപിച്ച പദ്ധതികളിലൊന്നിനും ഫണ്ട് വകയിരുത്തിയിട്ടില്ല. അഞ്ചു ബജറ്റവതരിപ്പിച്ചിട്ട് അതില്‍ പത്തു ശതമാനം കൃത്യമായി നടപ്പാക്കാനായിട്ടില്ല ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്. അവരാണ് രണ്ടരമാസംകൊണ്ട് കേരളം സ്വര്‍ഗമാക്കാമെന്നു പറഞ്ഞു സ്വപ്നലോകത്തേക്കു ജനത്തെ കൊണ്ടുപോകുന്നത്.


ജനങ്ങള്‍ക്കു ദോഷമായ നികുതികള്‍ പിന്‍വലിക്കാനും സര്‍ക്കാര്‍ തയാറായിട്ടില്ല. ബിപിഎലുകാര്‍ക്ക് ഒരു രൂപയ്ക്ക് അരികൊടുക്കാന്‍ കഴിയാത്തവരാണിപ്പോള്‍ സൌജന്യമായി നല്‍കുമെന്നു വാഗ്ദാനം ചെയ്യുന്നത്. പൊതുവിതരണ സമ്പ്രദായം പൂര്‍ണമായി തകര്‍ത്തു വിലക്കയറ്റം രൂക്ഷമാക്കിയ സര്‍ക്കാരാണിതെന്നും കോടിയേരി ആക്ഷേപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.