അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കിയാല്‍ കേരളത്തില്‍ റെയില്‍വേ വികസനം സാധ്യമാകും: സുരേഷ് പ്രഭു
അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കിയാല്‍ കേരളത്തില്‍ റെയില്‍വേ വികസനം സാധ്യമാകും: സുരേഷ് പ്രഭു
Saturday, February 13, 2016 12:31 AM IST
തിരുവനന്തപുരം: അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കിയാല്‍ കേരളത്തില്‍ റെയില്‍വേ വികസനം ദ്രുതഗതിയില്‍ സാധ്യമാകുമെന്നു കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു. റെയില്‍വേ സൌകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി കേരളത്തിനു വേണ്ട സഹായം കേന്ദ്രം ചെയ്യും. റെയില്‍വേയുടെ അടിസ്ഥാന വികസനത്തിനായി പതിനേഴു സംസ്ഥാനങ്ങള്‍ കേന്ദ്രവുമായി പ്രത്യേക പദ്ധതിയില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

എന്നാല്‍, ഈ പദ്ധതിയുമായി ബന്ധപ്പെട്ടു കേന്ദ്രസര്‍ക്കാരുമായി ധാരണാ പത്രത്തില്‍ ആദ്യം ഒപ്പുവച്ച സംസ്ഥാനം കേരളമാണെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റേഷനില്‍ ഒരുക്കിയ വിവിധ സൌകര്യങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

ടൂറിസത്തിന് ഏറെ സാധ്യതയുള്ള സംസ്ഥാനമാണു കേരളം. റെയില്‍വേ വികസനം ഏറെ സാധ്യമായാല്‍ കൂടുതല്‍ ടൂറിസ്റുകള്‍ കേരളത്തിലേക്കു വരും. ഇതുവഴി സാമ്പത്തിക നേട്ടവുമുണ്ടാകും. സാമ്പത്തിക പരാധീനത ഇന്ത്യന്‍ റെയില്‍വേയുടെ മുന്നോട്ടുപോക്കിനെ ബാധിക്കുന്നുണ്െടന്നും എന്നാല്‍ ജനങ്ങള്‍ക്കു മെച്ചപ്പെട്ട യാത്രാ സൌകര്യം ഒരുക്കാന്‍ റെയില്‍വേ പ്രതിജ്ഞാബദ്ധമാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. തിരുവനന്തപുരം റെയില്‍വേ സ്റേഷനില്‍ പുതുതായി ഒരുക്കിയ ടിക്കറ്റ് കൌണ്ടര്‍, എസ്കലേറ്ററുകള്‍, പുതിയ മേല്‍പാത, എല്‍ഇഡി വോള്‍ സ്ക്രീന്‍, ആധുനിക സൌകര്യങ്ങളോടുകൂടിയ പാര്‍ക്കിംഗ്, പ്രീപെയ്ഡ് ടാക്സി കൌണ്ടര്‍ എന്നിവയുടെ ഉദ്ഘാടനം കേന്ദ്ര മന്ത്രി നിര്‍വഹിച്ചു. കൊല്ലം റെയില്‍വേ സ്റേഷനില്‍ ഏഴര കോടി രൂപ മുടക്കി നിര്‍മിക്കുന്ന രണ്ടാം കവാടത്തിന്റെയും എറണാകുളത്തെ ഇന്റര്‍ലോക്കിംഗ് സിസ്റത്തിന്റെയും പാലക്കാട്-പൊള്ളാച്ചി ബ്രോഡ്ഗേജിന്റെയും ഉദ്ഘാടനവും സുരേഷ് പ്രഭു നിര്‍വഹിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.