സരിതയുടെ ആരോപണം: കമ്മീഷന്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
സരിതയുടെ ആരോപണം: കമ്മീഷന്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
Saturday, February 13, 2016 12:42 AM IST
കൊച്ചി: പോലീസ് അസോസിയേ ഷനു പണം നല്‍കിയെന്ന സരിത യുടെ ആരോപണവുമായി ബന്ധ പ്പെട്ട ടെലിഫോണ്‍ രേഖകള്‍ നല്‍ കേണ്ടതില്ലെന്ന സോളാര്‍ കമ്മീഷന്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ആരോപണവിധേയരായ അസോ സിയേഷന്‍ മുന്‍ ഭാരവാഹികളും കേസിലെ പ്രതിയായ സരിതയും തമ്മില്‍ നടത്തിയ സംഭാഷണങ്ങ ളുടെ വിശദവിവരം ഡിജിപി കമ്മീ ഷനില്‍ ഹാജരാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. പോലീസ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സി.ആര്‍. അജിത്ത് നല്‍കിയ ഹര്‍ജിയിലാണു ജസ്റീസ് മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ്. ഹര്‍ജിയിലെ ഇടക്കാല ആവശ്യം അംഗീകരിച്ച കോടതി ഹര്‍ജി പിന്നീട് പരിഗണിക്കാന്‍ മാറ്റി.

കേരള പോലീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി 20 ലക്ഷം രൂപ വാങ്ങിയെന്നു സരിത കമ്മീഷനില്‍ മൊഴി നല്‍കിയത് അസോസിയേഷന്‍ മുന്‍ ഭാരവാഹികളുമായി ഗൂഢാലോചന നടത്തിയിട്ടാണെ ന്നും ഇക്കാര്യങ്ങള്‍ തെളിയിക്കുന്നതിന് അവരുടെ ഫോണ്‍വിളികളുടെ രേഖകള്‍ വരുത്തി പരിശോധിക്കണമെന്നുമാവശ്യപ്പെട്ട് അസോ സിയേഷന്‍ നല്‍കിയ ഹര്‍ജി കമ്മീഷന്‍ നേരത്തെ തള്ളിയിരുന്നു. ഇതു ചോദ്യംചെയ്ത ഹര്‍ജിയിലാണു ഹൈക്കോടതിയുടെ ഉത്തരവ്. വ്യ ക്തമായ നടപടി ഉണ്ടായില്ലെങ്കില്‍ പോലീസ് അസോസിയേഷന്‍ സം ശയത്തിന്റെ നിഴലിലാവുമെന്നാണു ഹര്‍ജിയിലെ വാദമെന്നു കോടതി പറഞ്ഞു. ഗൂഢാലോചനയില്‍ അ സോസിയേഷനു പങ്കില്ലെന്നു വ്യ ക്തമാക്കാന്‍ നടപടി ആവശ്യമാണെന്നു ഹര്‍ജിയില്‍ പറയുന്നു.


കേസിലേക്ക് ഏതെങ്കിലും വ്യക്തികളെ അനാവശ്യമായി വലിച്ചിഴച്ചോ എന്നു പരിശോധിക്കേണ്ടതു കമ്മീഷനാണെന്നു ഹൈക്കോടതി പറഞ്ഞു. അസോസിയേഷന്‍ സരിതയില്‍നിന്നു പണം വാങ്ങിയെങ്കില്‍ അത് അതീവ ഗൌരവതരമാ ണ്. ഇതു വ്യക്തമായാല്‍ നടപടികള്‍ക്കായി കമ്മീഷന്‍ സര്‍ക്കാരിനു ശിപാര്‍ശ നല്‍കണം. എന്നാല്‍, സരിതയുടെ മൊഴിയുടെ വിശ്വസനീയത തെളിവെടുപ്പ് പൂര്‍ത്തിയായശേഷം മാത്രം തീരുമാനിക്കേണ്ടതാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.