ഹെഡ്ലിയുടെ മൊഴിയില്‍ ദുരൂഹത: ഗോപിനാഥ പിള്ള
Friday, February 12, 2016 11:50 PM IST
ആലപ്പുഴ: ഇസ്രത് ജഹാന്‍ ചാവേറായിരുന്നുവെന്നു ലഷ്കര്‍ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലി കോടതിയില്‍ നല്‍കിയ മൊഴിയില്‍ ദുരൂഹതയുണ്െടന്ന്, ഗുജറാത്തില്‍ ഇസ്രത്തിനൊപ്പം വ്യാജ ഏറ്റുമുട്ടലില്‍ വധിക്കപ്പെട്ട ജാവേദ് ഷെയ്ക്ക് എന്ന പ്രാണേഷ് കുമാറിന്റെ പിതാവ് ഗോപിനാഥ പിള്ള. സംഭവം നടന്നത് 2004ലാണ്. ഇസ്രത് ചാവേറായിരുന്നെന്നു പറയാന്‍ ഹെഡ്ലിക്കു 12 വര്‍ഷം കാത്തിരിക്കേണ്ടിവന്നത് അവിശ്വസനീയമാണ്. ഒരു പക്ഷേ, ഹെഡ്ലിയെക്കൊണ്ട് ഇങ്ങനെ പറയിച്ചതിനു പിന്നില്‍ ആരുടെയെങ്കിലും സ്വാര്‍ഥ താത്പര്യമുണ്ടാവാം- പിള്ള പറഞ്ഞു. തെളിവു നശിപ്പിക്കാന്‍വേണ്ടിയാണ് ഗുജറാത്ത് പോലീസിനെക്കൊണ്ട് അതു ചെയ്യിച്ചത്. അഹമ്മദാബാദിനു സമീപമാണ് തന്റെ മകന്‍ പ്രാണേഷ് ഗുജറാത്ത് പോലീസ് ഒരുക്കിയ വ്യാജ ഏറ്റുമുട്ടലില്‍ വധിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.