മധ്യവയസ്കന്റെ കൊലപാതകം: പ്രതിയെ പിടികൂടി
മധ്യവയസ്കന്റെ കൊലപാതകം:  പ്രതിയെ പിടികൂടി
Sunday, February 7, 2016 1:48 AM IST
പെരുമ്പാവൂര്‍: വാക്ക് തര്‍ക്കത്തെത്തുടര്‍ന്നുള്ള അടിയിപിടിയില്‍ മധ്യവയസ്കന്‍ കൊല്ലപ്പെട്ട കേസിലെ പ്രതിയെ പോലീസ് പിടികൂടി. രായമംഗലം പൂക്കാടന്‍ ബേബി എന്നു വിളിക്കുന്ന കുര്യക്കോസ് (48)നെ കൊല്ലപ്പെട്ട കേസിലെ പ്രതി രായമംഗലം മോളത്ത്കുടി മൂരുകാവ് വീട്ടില്‍ ബിജു(41) വിനെയാണ് കുറുപ്പംപടി പോലീസ് പിടികൂടിയത്. പണി ആയുധങ്ങള്‍ എടുത്തതു സംബന്ധിച്ച തര്‍ക്കത്തിലും അടിപിടിയിലെത്തുകയായിരുന്നു.

വ്യാഴാഴ്ച വൈകുന്നേരം മൂന്നിനാണു കേസിനാസ്പദമായ സംഭവം. പോലീസ് പറയുന്നത് ഇങ്ങനെ: സുഹൃത്തുക്കളും കൃഷിക്കാരുമായിരുന്ന കുര്യാക്കോസും ബിജുവും കുര്യാക്കോസിന്റെ വീടിനു സമീപത്തു സ്വന്തമായുള്ള സ്ഥലത്തു കൃഷി നടത്തി വരികയായിരുന്നു. ബിജു ഇതിനടുത്തായി സ്ഥലം പാട്ടത്തിനെടുത്തു കൃഷി നടത്തിയിരുന്നു. ബിജുവിന്റെ പണിയായുധങ്ങള്‍ കുര്യാക്കോസ് എടുത്തെന്നാരോപിച്ചു ബിജു കുര്യാക്കോസുമായി വാക്ക് തര്‍ക്കമുണ്ടായി.

കുര്യാക്കോസ് അനാവശ്യം പറഞ്ഞപ്പോള്‍ ബിജു കുര്യാക്കോസിന്റെ മുഖത്തടിച്ചു. തുടര്‍ന്ന് നടന്ന മല്‍പിടിത്തത്തില്‍ ഇരുവരും മറിഞ്ഞു വീണപ്പോള്‍ ബിജു കുര്യാക്കോസിന്റെ വയറില്‍ ചവിട്ടുകയും ഫാനിന്റെ പൈപ്പ് കൊണ്ട് അടിക്കുകയുമായിരുന്നു. പരിക്കേറ്റു വീട്ടിലേക്കു പോയ കുര്യാക്കോസ് റോഡില്‍ കുഴഞ്ഞു വീണു. എന്നാല്‍, സ്ഥിരം മദ്യപാനിയായ കുര്യക്കോസ് വീണു കിടക്കുന്നതു കണ്ട നാട്ടുകാരും വീട്ടുകാരും കാര്യമായി ശ്രദ്ധിച്ചില്ല. തുടര്‍ന്ന് വൈകുന്നേരം 7.45ന് ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുര്യാക്കോസ് മരിച്ചിരുന്നു.


ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്മോര്‍ട്ടത്തില്‍ പ്ളീഹ തകര്‍ന്നുണ്ടായ രക്തസ്രാവമാണ് മരണ കാരണമെന്നു കണ്െടത്തി. വെള്ളിയാഴ്ച രാത്രി കുറുപ്പംപടി സിഐ ജെ. കുര്യാക്കോസിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ സോണി മാത്തായി, സുരേഷ് ബാബു, എഎസ്ഐ ബൈജു പോള്‍ എന്നിവര്‍ ചേര്‍ന്നു പ്രതിയെ അറസ്റ് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.