യാത്രക്കാരെ പെരുവഴിയിലാക്കി റെയില്‍വേ ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്
യാത്രക്കാരെ പെരുവഴിയിലാക്കി റെയില്‍വേ ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്
Saturday, February 6, 2016 12:21 AM IST
തിരുവനന്തപുരം: ടിടിഇയെ മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് വിഭാഗം ജീവനക്കാരന്‍ മര്‍ദിച്ച സംഭവത്തില്‍ നടപടിയാവശ്യപ്പെട്ടു റെയില്‍വേ ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്കില്‍ യാത്രക്കാര്‍ വലഞ്ഞു.

വ്യാഴാഴ്ച സമ്പര്‍ക്കക്രാന്തി എക്സ്പ്രസില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ടിടിഇ വി. ജയകുമാറിനെ കണ്ണൂര്‍ സ്റേഷനിലെ വിശ്രമമുറിയില്‍ വച്ച് മര്‍ദിച്ചെന്നായിരുന്നു ആരോപണം. അടിയേറ്റു രണ്ടു പല്ലുകള്‍ പോയെന്നു പരാതിപ്പെട്ട ടിടിഇ ജയകുമാര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്.

സംഭവത്തില്‍ വിശ്രമമുറിയുടെ കെയര്‍ ടേക്കര്‍ മുണ്ടയാട് സാന്ദ്രാസ് വില്ലയില്‍ ബിനു കോശിയെ(39) പോലീസ് അറസ്റ് ചെയ്തു. സീനിയര്‍ സെക്ഷന്‍ എന്‍ജിനിയര്‍ (മെക്കാനിക്കല്‍) പ്രവീണിനെതിരേയും പോലീസ് കേസെടുത്തു. ഇരുവര്‍ക്കുമെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണു കേസെടുത്തത്. സംഭവത്തില്‍ വകുപ്പുതല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

റെയില്‍വേ മംഗളൂരു അസിസ്റന്റ് ഡിവിഷന്‍ മെക്കാനിക്കല്‍ എന്‍ജിനിയര്‍ ബാലസുബ്രഹ്മണ്യം, പാലക്കാട് അസിസ്റന്റ് കൊമേഴ്ഷ്യല്‍ മാനേജര്‍ രാജസുന്ദരം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കണ്ണൂരിലെത്തി അന്വേഷണം തുടങ്ങി.

റണ്ണിംഗ് ബംഗ്ളാവിലെ ജീവനക്കാരന്‍ മുറി നല്‍കാന്‍ വിസമ്മതിച്ചിരുന്നുവെന്നും ഇതു ചോദ്യംചെയ്തപ്പോള്‍ പിന്നീട് മുറി നല്‍കുകയായിരുന്നുവെന്നും മര്‍ദനമേറ്റ ജയകുമാര്‍ പോലീസിനു മൊഴി നല്‍കി. പിന്നീടു രാത്രിയില്‍ തന്റെ മുറിയില്‍ അതിക്രമിച്ചുകടന്ന രണ്ടം ഗസംഘം കിടക്കവിരികൊണ്ടു തല മൂടിയശേഷം മര്‍ദിക്കുകയായിരുന്നുവെന്നും ജയകുമാര്‍ പറ ഞ്ഞു. ജയകുമാറിനെ മര്‍ദിച്ച വര്‍ക്കെതിരേ നടപടി വേണമെന്നാവശ്യപ്പെട്ടാണ് ഇന്നലെ രാവിലെ സെന്‍ട്രല്‍ സ്റേഷനില്‍ ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് ആരംഭിച്ചത്. ടിക്കറ്റ് കൌണ്ടറുകള്‍ അടച്ചിട്ടുള്ള ജീവനക്കാരുടെ പ്രതിഷേധം നൂറുകണക്കിന് യാത്രക്കാരെ പെരുവഴിയിലാക്കി. ടടിഇമാര്‍ ഉള്‍പ്പെടെ റെയില്‍വേ സ്റേഷനിലെ പല വിഭാഗങ്ങളിലെയും ജീവനക്കാര്‍ പ്രതിഷേധത്തില്‍ പങ്കാളികളായി. ടിക്കറ്റ് കൌണ്ടറുകളുടെയും ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെയും പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചതോടെ യാത്രക്കാരും ജീവനക്കാരും വാക്കേറ്റവുമുണ്ടായി. ടിക്കറ്റ് വെന്‍ഡിംഗ് മെഷീനുകള്‍ക്കു മുന്നില്‍ യാത്രക്കാര്‍ തിക്കിത്തിരക്കി. ട്രെയിന്‍ ഏതാണ്, പ്ളാറ്റ് ഫോമെവിടെയാണ് തുടങ്ങിയ കാര്യങ്ങളറിയാതെ യാത്രക്കാര്‍ വട്ടംകറങ്ങി.


ഇതിനിടെ പ്രതിഷേധത്തിന്റെ ഭാഗമായി നേത്രാവതി ഉള്‍പ്പടെയുള്ള ട്രെയിനുകളില്‍ ടിടിഇമാര്‍ പോയില്ല. ആരോപണ വിധേയനായ പ്രവീണിനെ സസ്പെന്‍ഡ് ചെയ്തതായി ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഉച്ചകഴിഞ്ഞ് മൂന്നോടെ ജീവനക്കാര്‍ പണിമുടക്ക് അവസാനിപ്പിച്ചത്.

പ്രവര്‍ത്തനം ആരംഭിച്ച ടിക്കറ്റ് കൌണ്ടറുകള്‍ക്കു മുന്നിലും യാത്രക്കാര്‍ക്കു മണിക്കൂറുകളോളം തിക്കിത്തിരക്കി കാത്തുനില്‍ക്കേണ്ടി വന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.