ഹിന്ദു പിന്തുടര്‍ച്ചാ ബില്‍ സബ്ജക്ട് കമ്മിറ്റിക്കു വിട്ടു
Wednesday, December 2, 2015 1:02 AM IST
തിരുവനന്തപുരം: നിയമസഭയില്‍ ചര്‍ച്ച ചെയ്ത ഹിന്ദു പിന്തുടര്‍ച്ചാ ബില്‍ സബ്ജക്ട് കമ്മിറ്റിക്കുവിട്ടു. 1956ലെ ഹിന്ദു പിന്തുടര്‍ച്ചാ നിയമത്തില്‍ നിലനില്‍ക്കുന്ന അനീതി പരിഹരിക്കാനാണു ഭേദഗതി കൊണ്ടുവന്നതെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ബില്‍ അവതരിപ്പിച്ചുകൊണ്ടു പറഞ്ഞു. നിയമപരമായി നിലനിന്ന അനീതി ഈ ബില്ലിലൂടെ പരിഹരിക്കാനാകും. പ്രായോഗിക ബുദ്ധിമുട്ടുള്ളതിനാല്‍ മുന്‍കാല പ്രാബല്യം ഒഴിവാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.


നിലവിലെ ഹിന്ദു പിന്തുടര്‍ച്ചാ നിയമപ്രകാരം വില്‍പ്പത്രമില്ലാതെ ഒരാള്‍ മരിച്ചാല്‍ ഭാര്യ, മക്കള്‍, അമ്മ എന്നിവരാണ് അനന്തരാവകാശികള്‍. അമ്മയ്ക്കു കിട്ടുന്ന ഭൂമിയുടെ അവകാശികളായി എല്ലാ മക്കളും മാറുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.