സ്മിത ജോര്‍ജിനെ കാണാതായ സംഭവം: സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി
സ്മിത ജോര്‍ജിനെ കാണാതായ സംഭവം: സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി
Wednesday, December 2, 2015 12:47 AM IST
കൊച്ചി: വിവാഹ ശേഷം ദുബായില്‍ ഭര്‍ത്താവിന്റെ അടുക്കലേക്കു പോയ ഇടപ്പള്ളി സ്വദേശിനി സ്മിത ജോര്‍ജിനെ കാണാതായ സംഭവം സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. രാജ്യാന്തര ബന്ധമുള്ള കേസായതിനാല്‍ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം പര്യാപ്തമാവില്ലെന്ന നിരീക്ഷണത്തോടെയാണ് സ്മിതയുടെ പിതാവ് അലസക്കോടത്ത് ജോര്‍ജ് നല്‍കിയ ഹര്‍ജിയില്‍ ജസ്റീസ് ബി. കമാല്‍ പാഷയുടെ ഉത്തരവ്.

ദുബായിലെ മറൈന്‍ എന്‍ജിനിയറിംഗ് സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന പള്ളുരുത്തി ചിറക്കല്‍ വലിയപറമ്പില്‍ ആന്റണിയുമായി (സാബു) സ്മിതയുടെ വിവാഹം നടന്നത് 2005 മേയിലാണ്. 2005 സെപ്റ്റംബര്‍ ഒന്നിന് ദുബായില്‍ ആന്റണിയുടെ താമസസ്ഥലത്ത് എത്തിയ സ്മിത രണ്ടു ദിവസത്തിനുശേഷം കത്തെഴുതി വച്ച് ഒരു ഡോക്ടര്‍ക്കൊപ്പം ഒളിച്ചോടിയെന്നാണ് ആന്റണി നാട്ടിലുള്ള ബന്ധുക്കളെ അറിയിച്ചത്. കത്തിലെ കൈയക്ഷരം സ്മിതയുടേതല്ലെന്ന് പിന്നീട് തിരിച്ചറിഞ്ഞിരുന്നു.

ദേവയാനി എന്ന സ്ത്രീക്കൊപ്പമാണ് ആന്റണി ദുബായില്‍ താമസിച്ചിരുന്നതെന്നും ആന്റണിയെ കേസില്‍ സംശയമുണ്െടന്നും സ്മിതയുടെ വീട്ടുകാര്‍ പരാതിപ്പെട്ടിരുന്നു.


ഇതിനിടെ ഷാര്‍ജയിലെ ഒരു ആശുപത്രി വരാന്തയില്‍ നിന്ന് സ്മിതയുടേതെന്ന് തോന്നിക്കുന്ന മൃതദേഹം പോലീസ് കണ്െടടുത്തിരുന്നു. ഈ മൃതദേഹം കാണാന്‍ ഹര്‍ജിക്കാരനായ പിതാവിനോ ബന്ധുക്കള്‍ക്കോ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിനിടെ ആന്റണി യുഎഇയില്‍ നിന്ന് യുഎസില്‍ ജോലി നേടി പോയി. ഭാര്യ ഒളിച്ചോടിപ്പോയി എന്നു കാണിച്ച് വിവാഹമോചനത്തിന് ആന്റണി നടപടി സ്വീകരിക്കുകയും ചെയ്തു.

സ്മിതയുടെ പേരില്‍ എഴുതിയ കത്ത് വ്യാജമാണെന്നു തെളിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ആന്റണിയെ പിന്നീട് നാട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ ക്രൈം ബ്രാഞ്ച് അറസ്റു ചെയ്തു. സ്മിതയെ കാണാതായപ്പോള്‍ ദുബായിലെ ഫ്ളാറ്റിലുണ്ടായിരുന്ന ദേവയാനി എന്ന കണ്ണൂര്‍ക്കാരിയെയും ക്രൈം ബ്രാഞ്ച് കണ്െടത്തി മൊഴിയെടുത്തിരുന്നു. ആന്റണി ഇപ്പോള്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്. കേസന്വേഷണത്തിന്റെ ഭാഗമായി പിടിച്ചുവച്ച പാസ്പോര്‍ട്ട് തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് ആന്റണി നല്‍കിയ ഹര്‍ജി സിംഗിള്‍ ബെഞ്ച് തള്ളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.