കായലില്‍ ചാടി കൂട്ട ആത്മഹത്യക്കു ശ്രമം; അമ്മയും മകളും മരിച്ചു
Monday, November 30, 2015 12:49 AM IST
തിരുവനന്തപുരം: ആക്കുളം പാലത്തില്‍ നിന്നു കായലില്‍ ചാടിയ അമ്മയും അഞ്ചുവയസുകാരി മകളും മരിച്ചു. കിളിമാനൂര്‍ പുതിയകാവ് സ്വദേശികളായ ജാസ്മിന്‍(35), മകള്‍ ഫാത്തിമ എന്നിവരാണു മരിച്ചത്. ഒപ്പം ചാടിയ ജാസ്മിന്റെ അമ്മയെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാലത്തിന്റെ കൈവരിയില്‍ കയറി താഴേക്കു ചാടാന്‍ ശ്രമിക്കുന്നതിനിടയില്‍ ജാസ്മിന്റെ മക്കളായ റംസിം(11), റൈഹാന്‍(10) എന്നിവരെ സ്ഥലത്തുണ്ടായിരുന്നവരും ഓട്ടോ ഡ്രൈവറും ചേര്‍ന്നു തടഞ്ഞു.

ഇന്നലെ രാത്രി ഏഴോടെയാണു സംഭവം. ജാസ്മിനും മക്കളും വൃദ്ധയും ഉള്‍പ്പെടെയുള്ള അഞ്ചു പേര്‍ കാറില്‍ ആക്കുളത്തെത്തി. ആക്കുളത്തെത്തിയ ഇവര്‍ പാലത്തിനു സമീപത്തു കാര്‍ നിര്‍ത്തി ഇറങ്ങി നടന്നു. പാലത്തിന്റെ മധ്യഭാഗത്തെത്തിയപ്പോള്‍ ജാസ്മിന്‍ മകള്‍ ഫാത്തിമയെയും എടുത്ത് പാലത്തില്‍ നിന്നു താഴേക്കു ചാടി. തൊട്ടു പിന്നാലെ വൃദ്ധയും. കുട്ടികള്‍ ചാടാനായി പാലത്തിന്റെ കൈവരിയിലേക്കു കയറിയപ്പോഴേക്കും അതുവഴി പോവുകയായിരുന്ന ഓട്ടോ ഡ്രൈവറും നാട്ടുകാരും ചേര്‍ന്ന് ഇവരെ തടഞ്ഞുനിര്‍ത്തുകയുമായിരുന്നെന്നു പോലീസ് പറഞ്ഞു.


കായലില്‍ ചാടിയ മൂന്നു പേരെയും ഫയര്‍ഫോഴ്സെത്തി നടത്തിയ തെരച്ചിലിനൊടുവിലാണ് കണ്െടത്താനായത്. കരയ്ക്കെത്തിക്കുമ്പോഴേക്കും ജാസ്മിനും മകളും മരിച്ചിരുന്നതായി പോലീസ് പറഞ്ഞു.

രക്ഷപ്പെട്ട ആണ്‍കുട്ടികളെ കണ്‍ട്രോള്‍ റൂമിലെ വനിതാ സെല്ലിലെത്തിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ പേട്ട പോലീസ് കസ്റഡിയിലെടുത്തു. ആത്മഹത്യക്കുള്ള കാരണം എന്താണെന്നു വ്യക്തമല്ല.

സംഭവത്തെക്കുറിച്ചു വിശദമായ അന്വേഷണം ആരംഭിച്ചതായി സിറ്റി പോലീസ് കമ്മീഷണര്‍ എച്ച്. വെങ്കിടേഷ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.