ബാര്‍ കോഴ കേസ്: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്നു ഹര്‍ജി
Saturday, November 28, 2015 12:16 AM IST
കൊച്ചി: ബാര്‍ കോഴ കേസിന്റെ അന്വേഷണത്തിനു നിലവിലുള്ള ഉദ്യോഗസ്ഥനെ ഒഴിവാക്കി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും എക്സൈസ് മന്ത്രി കെ. ബാബു, കേരള ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ് എന്നിവര്‍ക്കെതിരേ വിജിലന്‍സ് കേസ് രജിസ്റര്‍ ചെയ്യണമെന്നും ആവശ്യപ്പെട്ട് ഏറ്റുമാനൂര്‍ സ്വദേശി പി.എന്‍. ശ്രീകുമാരന്‍ നമ്പൂതിരി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

കേസന്വേഷണത്തിന്റെ ചുമതലയുള്ള വിജിലന്‍സ് എസ്പി ആര്‍. സുകേശന്‍ കേസിന്റെ അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തിനല്‍കിയിട്ടുണ്െടന്നു ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു.

എല്‍ഡിഎഫ് ഭരണകാലത്തു മന്ത്രിയായിരുന്ന എളമരം കരീമിനെതിരായ വിജിലന്‍സ് കേസില്‍ അദ്ദേഹത്തിന് അനുകൂലമായ റിപ്പോര്‍ട്ട് നല്‍കിയ ഉദ്യോഗസ്ഥനാണു സുകേശനെന്നും ഹര്‍ജിയില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ സുകേശനെ മാറ്റിനിര്‍ത്തി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്കു നിര്‍ദേശം നല്‍കണമെന്നാണു ഹര്‍ജിയിലെ പ്രധാന ആവശ്യം.


ബാര്‍ കോഴ ഇടപാടില്‍ മന്ത്രി കെ. ബാബുവിനും പങ്കുണ്െടന്നു മൊഴിയുള്ളതിനാല്‍ അദ്ദേഹത്തിനെതിരേ കേസെടുക്കണം. അഴിമതിനിരോധന നിയമപ്രകാരം കോഴ നല്‍കുന്നതും കുറ്റമാണ്. ഇക്കാരണത്താല്‍ ബിജു രമേശിനെതിരേ കേസ് രജിസ്റര്‍ ചെയ്യാമായിരുന്നിട്ടും കേസില്‍ പ്രതിയാക്കിയിട്ടില്ല. മന്ത്രി ബാബുവിനെതിരെ തെളിവില്ലെന്ന തരത്തില്‍ സമര്‍പ്പിച്ച പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് ശരിയല്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ഇത്തരമൊരു റിപ്പോര്‍ട്ടിനു വഴിവച്ച രേഖകള്‍ വിളിച്ചുവരുത്തി പരിശോധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.