ഓണ്‍ലൈന്‍ പെണ്‍വാണിഭം: ശത്രുക്കളോടു പ്രതികാരം ചെയ്യാന്‍ എയ്ഡ്സ് രോഗിയെ ഉപയോഗിച്ചു
Saturday, November 28, 2015 12:16 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസിലെ മുഖ്യപ്രതി അച്ചായന്‍ എന്നു വിളിക്കുന്ന ജോഷി ജോസഫ് പെണ്‍വാണിഭ ഇടപാടുകള്‍ക്ക് എയ്ഡ്സ് രോഗിയേയും ഉപയോഗിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയതായി അന്വേഷണ സംഘം. വര്‍ഷങ്ങളായി തന്റെ സംഘത്തിലുള്ള എയ്ഡ്സ് ബാധിതനായ യുവാവിനെയാണു ജോഷി ശത്രുക്കളോട് പകവീട്ടാനായി ഉപയോഗിച്ചിരുന്നത്. തന്റെ സെക്സ് റാക്കറ്റില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ച യുവതികളോടും ശത്രുതയിലുള്ള ചില വ്യക്തികളോടുമാണ് എയ്ഡ്സ് രോഗിയെ ഉപയോഗിച്ച് പ്രതികാരം വീട്ടിയിരുന്നതെന്ന് ജോഷി ചോദ്യം ചെയ്യലിനിടെ അന്വേഷണ സംഘത്തിനു മൊഴി നല്‍കി.

പെണ്‍വാണിഭ റാക്കറ്റില്‍ നിന്ന് ഏതെങ്കിലും യുവതി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതായി അറിവ് ലഭിച്ചാല്‍ ജോഷി വന്‍ പ്രലോഭനവുമായി അവരെ സമീപിക്കും. പുതിയ ഒരു ഇടപാടുകാരന്‍ ഉണ്െടന്നും ഇപ്പോള്‍ കിട്ടുന്ന തുകയേക്കാള്‍ ഇരട്ടി തുക നല്‍കുമെന്നും അവരെ അറിയിക്കും.


എയ്ഡ്സ് ബാധിതനായ യുവാവിനെ പുതിയ ഇടപാടുകാരനായി അവതരിപ്പിച്ച് യുവതിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുത്തും. ഈ യുവതികള്‍ക്ക് ഇടപാടുകാരന്‍ നല്‍കിയതാണെന്നു പറഞ്ഞു വന്‍തുക ജോഷി തന്നെ നല്‍കും.

പിന്നീട് ഈ യുവതികളെ ജോഷി തന്റെ ശത്രുക്കളുടെ അടുത്തേക്കു പറഞ്ഞുവിടുമായിരുന്നു. ഇവരെ പിന്നീട് ഫോണില്‍ വിളിച്ച് നിങ്ങള്‍ എയ്ഡ്സ് രോഗിയുമായാണ് ബന്ധപ്പെട്ടതെന്നു പറഞ്ഞ് അവരെ ഭയപ്പെടുത്തുന്നതും ജോഷിയുടെ വിനോദമായിരുന്നു.

ഇത്തരത്തില്‍ താന്‍ പലരോടും പ്രതികാരം ചെയ്തിട്ടുണ്െടന്നു ജോഷി പോലീസിനോടു വെളിപ്പെടുത്തി.

തന്നെ സഹായിച്ചവരുടെ പേരുകള്‍ പറയില്ലെന്നും ജോഷി പോലീസിനോടു പറഞ്ഞു. ജോഷിയുടെ വെളിപ്പെടുത്തലുകള്‍ സത്യമാണോയെന്ന് പോലീസ് അന്വേഷിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.