കോടതിമുറിയില്‍ ലീഗല്‍ അഡ്വൈസറെ കൈയേറ്റം ചെയ്തെന്ന്
Friday, November 27, 2015 12:41 AM IST
കോട്ടയം: കെ.എം. മാണിക്കെതിരേയുള്ള കേസിന്റെ വാദംകേള്‍ക്കുന്നതിനിടെ കോട്ടയം വിജിലന്‍സ് കോടതിമുറിയില്‍ ഹര്‍ജിക്കാരന്‍ ലീഗല്‍ അഡ്വൈസറെ കൈയേറ്റം ചെയ്തതായി പരാതി. ഇന്നലെ രാവിലെ കോട്ടയം വിജിലന്‍സ് സ്പെഷല്‍ ജഡ്ജ് ആന്‍ഡ് എന്‍ക്വയറി കമ്മീഷന്‍ ജഡ്ജി ഡോ. വിജയകുമാര്‍ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണു നാടകീയസംഭവങ്ങള്‍ അരങ്ങേറിയത്.

രണ്ട് വ്യാപാരസ്ഥാപനങ്ങള്‍ക്കു നികുതി ഇളവ് അനുവദിച്ച് കെ.എം. മാണി അഴിമതി നടത്തിയെന്നാരോപിച്ച് ഹര്‍ജി നല്‍കിയ കേരളകോണ്‍ഗ്രസ് സോഷ്യലിസ്റ് ചെയര്‍മാന്‍ അഡ്വ. നോബിള്‍ മാത്യു വാദത്തിനിടെ ലീഗല്‍ അഡ്വസൈര്‍ പി.കെ. മുരളീകൃഷ്ണനെ കൈയേറ്റം ചെയ്തുവെന്നാണു പരാതി. ഇതത്തുേടര്‍ന്ന് ജഡ്ജിക്ക് മുമ്പാകെ ലീഗല്‍ അഡ്വൈസര്‍ പരാതിപ്പെട്ടതോടെ കേസ് ഉച്ചകഴിഞ്ഞത്തേക്കു മാറ്റിവച്ചു.


ഉച്ചകഴിഞ്ഞ് പരിഗണിച്ചകേസ് ഡിസംബര്‍ 10ലേക്ക് മാറ്റുകയായിരുന്നു. 2014 നവംബറിലാണ് നോബിള്‍ മാത്യു വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയത്. വിജിലന്‍സ് പരിധിയില്‍വരുന്ന കേസല്ലെന്നു പറഞ്ഞ് കോടതി തള്ളിയതിനെത്തുെടര്‍ന്നു ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്നു വീണ്ടും വാദംകേള്‍ക്കുന്നതിനിടെയാണു കൈയേറ്റശ്രമം നടന്നതായി പറയുന്നത്. ലീഗല്‍ അഡ്വൈസര്‍ മുരളീകൃഷ്ണന്‍ വെസ്റ് പോലീസില്‍ പരാതിനല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.