ക്ഷേമ പെന്‍ഷന്‍ വിതരണം: തപാല്‍വകുപ്പ് തെറ്റിദ്ധരിപ്പിച്ചെന്നു മുഖ്യമന്ത്രി
ക്ഷേമ പെന്‍ഷന്‍ വിതരണം: തപാല്‍വകുപ്പ് തെറ്റിദ്ധരിപ്പിച്ചെന്നു മുഖ്യമന്ത്രി
Thursday, November 26, 2015 12:31 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ വിതരണം വൈകിയതുമായി ബന്ധപ്പെട്ടു തപാല്‍ വകുപ്പു സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിക്കുകയും ഗുരുതര വീഴ്ച വരുത്തുകയും ചെയ്തതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പെന്‍ഷന്‍ വിതരണം കാര്യക്ഷമമായി നടപ്പാക്കുന്നതിനെക്കുറിച്ചു പഠിച്ചു ശിപാര്‍ശ സമര്‍പ്പിക്കാന്‍ നാലംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

പെന്‍ഷന്‍ മുടങ്ങിയതു സംബന്ധിച്ചു തപാല്‍ അധികൃതര്‍ നല്‍കിയ വിശദീകരണം തെറ്റാണെന്നു ധന അഡീഷണല്‍ ചീഫ് സെക്രട്ടറി നടത്തിയ പരിശോധനയില്‍ കണ്െടത്തിയിട്ടുണ്ട്. സര്‍ക്കാര്‍ നല്‍കിയതില്‍ 43 ശതമാനം തുകയും വിതരണം ചെയ്തില്ലെന്നാണ് ധന സെക്രട്ടറി മന്ത്രിസഭയ്ക്കു റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ട് പരിഗണിച്ച മന്ത്രിസഭ, പെന്‍ഷന്‍ വിതരണത്തില്‍ തപാല്‍ വകുപ്പ് വരുത്തിയ വീഴ്ച അതീവ ഗുരുതരമാണെന്നും ഉപസമിതിയുടെ ശിപാര്‍ശ പരിഗണിച്ച് പെന്‍ഷന്‍ വിതരണം കാര്യക്ഷമമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാരായ കെ.സി. ജോസഫ്, എ.പി. അനില്‍കുമാര്‍, എം.കെ. മുനീര്‍, ഷിബു ബേബിജോണ്‍ എന്നിവരും ധന അഡീഷണല്‍ ചീഫ് സെക്രട്ടറിയും അടങ്ങുന്നതാണ് ഉപസമിതി. ഗുണഭോക്താക്കളുടെ താല്‍പര്യം അനുസരിച്ച് ബാങ്കുകള്‍ വഴിയോ മണി ഓര്‍ഡറായോ പെന്‍ഷന്‍ വിതരണം ചെയ്യാനാണു സര്‍ക്കാര്‍ ആലോചിക്കുന്നത്.

പെന്‍ഷന്‍ വിതരണത്തില്‍ അട്ടിമറി നടന്നിട്ടില്ലെന്നും വീഴ്ച വന്നിട്ടില്ലെന്നുമാണ് തപാല്‍ അധികൃതര്‍ പറയുന്നത്. മനഃപൂര്‍വമല്ലെങ്കില്‍ മാസങ്ങള്‍ വൈകിയതെങ്ങനെയെന്നും മുഖ്യമന്ത്രി ചോദിച്ചു.


32 ലക്ഷം പേര്‍ക്കു നല്‍കുന്നതിനായി 1260 കോടി രൂപയാണ് തപാല്‍ അധികൃതരെ ഏല്‍പ്പിച്ചത്. കാര്യക്ഷമമായി വിതരണം ചെയ്യാമെന്ന് അറിയിച്ച് അവര്‍ സര്‍ക്കാരിനെ സമീപിച്ചതിനെത്തുടര്‍ന്നാണു പണം കൈമാറിയത്. ഈ പണം ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്നില്ലെന്ന നിരന്തര പരാതികളെത്തുടര്‍ന്നു മുഖ്യമന്ത്രി പോസ്റ്മാസ്റര്‍ ജനറലിനെ നേരിട്ടു വിളിപ്പിച്ചിരുന്നു.

പണം യഥാസമയം നല്‍കുന്നുണ്െടന്നായിരുന്നു പിഎംജിയുടെ വിശദീകരണം. ഇതേത്തുടര്‍ന്ന് എല്ലാ ജില്ലകളിലെയും വിതരണം പരിശോധിക്കാനാണു ധന അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്. ഇങ്ങനെ നടത്തിയ പരിശോധനയിലാണ് 43 ശതമാനം തുകയും വിതരണം ചെയ്തിട്ടില്ലെന്നു കണ്െടത്തിയത്.

പല ഗുണഭോക്താക്കളും പത്തിലേറെ തവണ തപാല്‍ ഓഫീസുകളില്‍ പോയിട്ടും പണം കിട്ടിയിട്ടില്ല. ജനങ്ങളോടുള്ള പെരുമാറ്റം മോശമായിപ്പോയി. സര്‍ക്കാര്‍ സാമ്പത്തിക പ്രയാസത്തില്‍ നില്‍ക്കുമ്പോഴാണ് പണം കൈമാറിയതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തപാല്‍ അധികൃതര്‍ക്കെതിരേ നടപടി എടുക്കണമെന്നു കേന്ദ്രത്തോട് ആവശ്യപ്പെടുമോ എന്ന ചോദ്യത്തിനു മുഖ്യമന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല.

പോസ്റ് ഓഫീസ് വഴിയുള്ള ക്ഷേമ പെന്‍ഷന്‍ വിതരണത്തിനായി സര്‍ക്കാര്‍ നല്കിയ 925.54 കോടി രൂപയില്‍ 863.06 കോടിയും വിതരണം ചെയ്തെന്നാണ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ചീഫ് പോസ്റ്മാസ്റര്‍ ജനറല്‍ എ.എന്‍.നന്ദ അറിയിച്ചിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.