കൊടുംകുറ്റവാളി ആട് ആന്റണി പിടിയില്‍
കൊടുംകുറ്റവാളി  ആട് ആന്റണി പിടിയില്‍
Wednesday, October 14, 2015 12:34 AM IST
സ്വന്തം ലേഖകന്‍

പാലക്കാട്: കൊലപാതകവും മോഷണവുമുള്‍പ്പെടെ ഇരുനൂറിലേറെ കുറ്റകൃത്യങ്ങളില്‍ പ്രതിയും പിടികിട്ടാപ്പുള്ളിയുമായ കൊടുംകുറ്റവാളി ആട് ആന്റണി പിടിയിലായി. കേരള- തമിഴ്നാട് അതിര്‍ത്തിയായ ഗോപാലപുരത്തുനിന്ന് ഇന്നലെ പുലര്‍ച്ചെ പാലക്കാട് സ്പെഷല്‍ ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥരാണ് ഇയാളെ അറസ്റ് ചെയ്തത്. തുടര്‍ന്നു കൊല്ലം പോലീസിനു കൈമാറി.

2012 ജൂണ്‍ 25നു കൊല്ലം പാരിപ്പള്ളിയില്‍ വാഹനപരിശോധന നടത്തുകയായിരുന്ന പോലീസ് സംഘത്തിലെ ഡ്രൈവര്‍ മണിയന്‍പിള്ളയെ കുത്തിക്കൊലപ്പെടുത്തിയതുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നു ഇയാള്‍. അന്നു കുത്തേറ്റ എഎസ്ഐ ജോയിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

ഒട്ടേറെ സ്ത്രീകളുമായി ബ ന്ധം പുലര്‍ത്തിയിരുന്ന ആട് ആന്റണി ഗോപാലപുരത്തെ ഒരു സ്ത്രീയുടെ വീട്ടില്‍നിന്നാണ് പിടിയിലായത്. തമിഴ്നാട്ടിലെ പൊള്ളാച്ചിക്കടുത്ത് ധാരാപുരം എന്ന സ്ഥലത്ത് ഒരു സ്ത്രീയുടെ വീട്ടിലും ഇയാള്‍ വന്നുപോകാറുണ്ടായിരുന്നു. വിവിധ സ്ഥലങ്ങളില്‍ വേഷം മാറി ആള്‍മാറാട്ടം നടത്തി ജീവിച്ചിരുന്ന ഇയാള്‍ അറസ്റിലാകുമ്പോള്‍ ക്ളീന്‍ ഷേവ് ചെയ്തിരുന്നു. ഒരു മാസമായി പാലക്കാട് സ്പെഷല്‍ ബ്രാഞ്ച് പോലീസിന്റെ പ്രത്യേകവിഭാഗം ഈ പ്രദേശം നിരീക്ഷിച്ചുവരുകയായിരുന്നു. അറസ്റിലായ ആന്റണിയെ ആദ്യം ചിറ്റൂര്‍ പോലീസ് സ്റേഷനിലെത്തിച്ചശേഷം ജില്ലാ പോലീസ് ആസ്ഥാനത്തു കൊണ്ടുവന്നു.


പാലക്കാട് എസ്പി വിജയകുമാറിന്റെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തതിനുശേഷം കൊല്ലത്തുനിന്നെത്തിയ പോലീസ് സംഘത്തിന് ആന്റണിയെ കൈമാറി. സ്ഥിരമായി ഒരു ഫോണ്‍ നമ്പ ര്‍ ഉപയോഗിക്കുന്ന ശീലം ആട് ആന്റണിക്കില്ലായിരുന്നു. ഇതുമൂലം ഇയാളെ കണ്ടുപിടിക്കാന്‍ പോലീസിനു കഴിഞ്ഞിരുന്നില്ല. ഇയാള്‍ക്കു ബന്ധമുള്ള സ്ത്രീകളെ നിരീക്ഷിച്ചുവരുകയായിരുന്നു പോലീസ്. ആ തന്ത്രം തന്നെയാണ് ഇയാളുടെ അറസ്റിലേക്കു നയിച്ചതും.

മൂന്നു വര്‍ഷമായി വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുന്നതിനിടയിലും ഇയാള്‍ വിവിധ സ്ഥലങ്ങളില്‍ ലക്ഷങ്ങളുടെ മോഷണങ്ങള്‍ നടത്തിയിരുന്നതായി പോലീസ് പറഞ്ഞു. പൊള്ളാച്ചിയിലെയും ഗോപാലപുരത്തെയും വീട്ടില്‍നിന്ന് ഈ മോഷണവസ്തുക്കള്‍ പോലീസ് കണ്െടടു ത്തിട്ടുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.