ഇടമലയാര്‍ ആനവേട്ടക്കേസില്‍ രണ്ടു പ്രതികള്‍കൂടി അറസ്റില്‍
Wednesday, October 14, 2015 12:47 AM IST
കോതമംഗലം: ഇടമലയാര്‍ ആനവേട്ടക്കേസില്‍ രണ്ടു പ്രതികള്‍കൂടി അറസ്റിലായി. മുമ്പ് അറസ്റിലായ ആനക്കൊമ്പ് കച്ചവടത്തിലെ പ്രധാന ഇടനിലക്കാരന്‍ ഈഗിള്‍ രാജന്റെ കൂട്ടാളികളും തിരുവനന്തപുരം സ്വദേശികളുമായ ഹേമന്ദ്കുമാര്‍ (53), കമലം ദീപനിവാസ് വിക്രമന്‍ (56) എന്നിവരാണ് അറസ്റിലായത്. ഇരുവരെയും ഇന്നലെ വൈകിട്ട് വനംവകുപ്പ് മലയാറ്റൂര്‍ ഡിവിഷണല്‍ ഓഫീസില്‍ എത്തിച്ചു. ഇന്നു കോടതിയില്‍ ഹാജരാക്കും. ഇതിനിടെ, ഡല്‍ഹിയില്‍നിന്നു പിടിച്ചെടുത്ത ആനക്കൊമ്പും ആനക്കൊമ്പില്‍ തീര്‍ത്ത ശില്‍പ്പങ്ങളും കോതമംഗലം കോടതിയില്‍ ഹാജരാക്കി.

അന്വേഷണസംഘം തെളിവെടുപ്പിനായി കസ്റഡിയില്‍ വാങ്ങിയിട്ടുള്ള ഈഗിള്‍ രാജന്‍, ഉമേഷ് അഗര്‍വാള്‍, പ്രിസ്റണ്‍ സാല്‍വ, അജി ബ്രൈറ്റ് എന്നിവരെ വീണ്ടും ചോദ്യംചെയ്തതില്‍നിന്നാണ് ഈഗിള്‍ രാജന്റെ കൂട്ടാളികളായ ഹേമന്ദ്കുമാര്‍, വിക്രമന്‍ എന്നിവരുടെ പങ്ക് വ്യക്തമായത്. ഇതോടെയാണ് ഇരുവരെയും ഇന്നലെ പുലര്‍ച്ചെ തിരുവനന്തപുരത്തുനിന്നു കസ്റഡിയിലെടുത്തത്.


ഡല്‍ഹിയില്‍ ഉമേഷ് അഗര്‍വാളിന്റെ രഹസ്യകേന്ദ്രത്തില്‍നിന്ന് അന്വേഷണസംഘം പിടിച്ചെടുത്തു വിമാനമാര്‍ഗം കേരളത്തില്‍ എത്തിച്ചു വനംവകുപ്പ് മലയാറ്റൂര്‍ ഡിഎഫ്ഒ ഓഫീസില്‍ സൂക്ഷിച്ചിരുന്ന 487 കിലോഗ്രാം ആനക്കൊമ്പും ശില്‍പ്പങ്ങളും ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ കോതമംഗലം കോടതിയില്‍ ഹാജരാക്കി. വൈകിട്ടുവരെ നടന്ന സൂക്ഷ്മപരിശോധനയില്‍ പകുതിയോളം പൂര്‍ത്തീകരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.