സൂര്യനെല്ലി കേസ്: സര്‍ക്കാര്‍ അഭിഭാഷകനെ മാറ്റിയതില്‍ ദുരൂഹതയെന്നു ശ്രീമതി
സൂര്യനെല്ലി കേസ്: സര്‍ക്കാര്‍ അഭിഭാഷകനെ മാറ്റിയതില്‍ ദുരൂഹതയെന്നു ശ്രീമതി
Wednesday, October 14, 2015 12:47 AM IST
കണ്ണൂര്‍: സൂര്യനെല്ലി കേസില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിക്കായി സുപ്രീം കോടതിയില്‍ കേസ് നടത്തുന്നതിനു സര്‍ക്കാന്‍ നിയോഗിച്ച അഭിഭാഷകനെ മാറ്റിയതില്‍ ദുരൂഹതയുണ്െടന്നു സിപിഎം കേന്ദ്രക്കമ്മിറ്റിയംഗം പി.കെ. ശ്രീമതി എംപി.

സര്‍ക്കാര്‍ നിയോഗിച്ച അഭിഭാഷകനെ പിന്‍വലിച്ച് ഇന്നലെ കോടതിയില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ (ഡിജിപി) ടി. ആസഫലിയാണു ഹാജരായത്. നേരത്തെ നിശ്ചയിച്ച അഭിഭാഷകനെ പിന്‍വലിച്ചു കോണ്‍ഗ്രസുകാരനായ ഡിജിപി കോടതിയില്‍ ഹാജരായതു പ്രതികളായ കോണ്‍ഗ്രസുകാരെ രക്ഷിക്കാനാണെന്നു സംശയമുണ്െടന്നും ശ്രീമതി പത്രസമ്മേളനത്തില്‍ ആരോപിച്ചു.

സുപ്രീംകോടതിയില്‍ ഹാജരായി പരിചയമില്ലാത്ത ആളാണ് ആസഫലി. പ്രതിഭാഗം അഭിഭാഷകന്റെ വാദങ്ങളെ പ്രതിരോധിക്കാന്‍ തക്ക വാദം നടത്താന്‍ പോലും ഡിജിപിക്കായിട്ടില്ല. പ്രതികള്‍ക്കു ജാമ്യം നല്‍കരുതെന്ന രീതിയിലാണു സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചിരുന്നതെങ്കില്‍ ജാമ്യം നല്‍കുന്നതില്‍ തെറ്റില്ലെന്ന രീതിയിലായിരുന്നു ഡിജിപിയുടെ വാദം. ഇതു കോണ്‍ഗ്രസുകാര്‍ ഉള്‍പ്പെടെയുള്ള പ്രതികളെ സഹായിക്കാനാണ്. മുഖ്യമന്ത്രി ഇടപെട്ടാണു നേരത്തെ സര്‍ക്കാര്‍ നിയോഗിച്ച അഭിഭാഷകനെ മാറ്റിയത്. ഇത് എന്തിനാണെന്നു മുഖ്യമന്ത്രി വ്യക്തമാക്കണം. പ്രതികളെ സഹായിക്കാനായി കോടതിയില്‍ ഹാജരായ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ആ സ്ഥാനത്തുതുടരാന്‍ അര്‍ഹതയില്ലെന്നും ശ്രീമതി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.