സുരേഷിനെ 15 വരെ സിബിഐ കസ്റഡിയില്‍ വിട്ടു
Tuesday, October 13, 2015 12:57 AM IST
കൊച്ചി: ജോലി വാഗ്ദാനം ചെയ്തു വ്യാജരേഖകളുടെ സഹായത്തോടെ ഗള്‍ഫിലേക്കു കടത്തുന്ന യുവതികളെ അവിടെ തടങ്കലില്‍ വച്ചു പെണ്‍വാണിഭകേന്ദ്രങ്ങളിലെത്തിച്ചതു സംബന്ധിച്ച കേസില്‍ യുഎഇയില്‍നിന്നു പിടികൂടി നാട്ടിലെത്തിച്ച പ്രധാനപ്രതി തൃശൂര്‍ വലപ്പാട് ചന്തപ്പടി കൊണ്ടിയറ വീട്ടില്‍ കെ.വി. സുരേഷിനെ(50) ഈമാസം 15 വരെ സിബിഐയുടെ കസ്റഡിയില്‍ വിട്ടു. ദുബായില്‍ ഇന്റര്‍പോള്‍ പിടികൂടിയ പ്രതിയെ സിബിഐ കഴിഞ്ഞ ദിവസമാണു കസ്റഡിയിലെടുത്തു കൊച്ചിയിലേക്കു കൊണ്ടുവന്നത്.

കേസില്‍ അന്വേഷണം നടക്കുമ്പോള്‍ പ്രതി ഒളിവിലായിരുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനായിട്ടില്ലെന്നു ചൂണ്ടിക്കാട്ടി സിബിഐ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് എറണാകുളം ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കെ. കമനീസ് കസ്റഡി അനുവദിച്ചത്.

ദുബായില്‍ 25,000 രൂപ ശമ്പളത്തില്‍ ക്ളീനിംഗ് ജോലിക്കെന്ന പേരില്‍ ചിറയിന്‍കീഴ് സ്വദേശിനിയെ 2012 ജൂണ്‍ 11നു കടത്തിയതും കട്ടപ്പന സ്വദേശിനിയെ 2011 ഓഗസ്റ് 17ന് കടത്തിയതും സംബന്ധിച്ച കേസന്വേഷണത്തിലാണു സുരേഷ് ദുബായ് കേന്ദ്രീകരിച്ചു നടത്തിവന്ന പെണ്‍വാണിഭ റാക്കറ്റിന്റെ ചുരുളഴിഞ്ഞത്. കേസിലെ മറ്റു പ്രതികളെ നേരത്തേ അറസ്റ് ചെയ്തിരുന്നു. കൊടുങ്ങല്ലൂര്‍ കരുമാത്തറ മഠത്തിവിലാകം ലിസി സോജന്‍, കൊടുങ്ങല്ലൂര്‍ ലോകമലേശ്വരം അണ്ടുരുത്തിയില്‍ വീട്ടില്‍ സേതുലാല്‍ (ബഷീര്‍) എന്നിവരുടെ ഒത്താശയോടെയാണു സുരേഷ് ഗള്‍ഫില്‍ പെണ്‍വാണിഭ കേന്ദ്രങ്ങള്‍ നടത്തിയിരുന്നതെന്ന് അന്വേഷണസംഘം കണ്െടത്തിയിരുന്നു. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു സിബിഐ റെഡ് കോര്‍ണര്‍ തെരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചതിനെത്തുടര്‍ന്നാണു യുഎഇയില്‍ ഇന്റര്‍പോള്‍ സുരേഷിനെ പിടികൂടി സിബിഐക്കു കൈമാറിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.