രക്ഷിതാക്കള്‍ വില്‍ക്കാന്‍ ശ്രമിച്ച കുഞ്ഞ് സംരക്ഷണകേന്ദ്രത്തില്‍
Tuesday, October 13, 2015 12:50 AM IST
വേങ്ങര: അസം സ്വദേശികളായ രക്ഷിതാക്കള്‍ വില്‍ക്കാന്‍ ശ്രമിച്ച കുഞ്ഞിനെ മലപ്പുറം കോഡൂര്‍ ശിശു സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി. ഞായറാഴ്ച രാത്രി രണ്േടാടെ യുവാവിനെ വേങ്ങര പോലീസ് സ്റേഷനിലേക്കും അമ്മയെ വേങ്ങര അഗതി മന്ദിരത്തിലേക്കും മാറ്റി. വേങ്ങര കൂരിയാട് ഭാഗങ്ങളില്‍ കൂലിപ്പണി ചെയ്തു ജീവിക്കുന്നവരാണ് ഇരുവരും.

കഴിഞ്ഞ ദിവസം രാത്രി കൂരിയാട് മാടന്‍ ചിനയിലുള്ള ഇവരുടെ വാടകവീട്ടില്‍ കുട്ടിയെ വാങ്ങാന്‍ താത്പര്യമുള്ളവരെ കണ്െടത്താനുള്ള അന്വേഷണം സമീപവാസിയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഇയാള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിച്ചതോടെയാണു കുഞ്ഞിനെ വില്‍ക്കാനുള്ള ശ്രമം വിഫലമായത്. നാട്ടില്‍ പോകുന്നതിനു മുമ്പ് ഇരുപതു ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ഒഴിവാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നു പോലീസ് പറഞ്ഞു.


വിവരമറിഞ്ഞു രാത്രി സ്ഥലത്തെത്തിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുഞ്ഞിനെ വാങ്ങാന്‍ സമ്മതിച്ചു. നാലായിരം രൂപ നല്‍കാമെന്നു പറഞ്ഞതോടെ ഇവര്‍ കുഞ്ഞിനെ കൈമാറി. പണം നല്‍കാനെന്നു പറഞ്ഞു ഇരുവരെയും വാഹനത്തില്‍ കയറ്റി പോലീസ് സ്റേഷനിലെത്തിക്കുകയായിരുന്നു. വില്‍പ്പന നടന്നില്ലെങ്കില്‍ കുഞ്ഞിനെ ഉപേക്ഷിച്ചു കടന്നു കളയാനും നീക്കമുണ്ടായിരുന്നതായി സംശയമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.