നഷ്ടം നികത്താന്‍ കെഎസ്എഫ്ഇയില്‍നിന്ന് വായ്പ: ഹൈക്കോടതി തടഞ്ഞു
നഷ്ടം നികത്താന്‍ കെഎസ്എഫ്ഇയില്‍നിന്ന് വായ്പ: ഹൈക്കോടതി തടഞ്ഞു
Tuesday, October 13, 2015 12:34 AM IST
കൊച്ചി: കേരള സ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് (കെഎസ്എഫ്ഇ) സ്റാഫ് സൊസൈറ്റിയില്‍ നടന്ന ക്രമക്കേട് മൂലമുണ്ടായ നഷ്ടം നികത്തുന്നതിനു കെഎസ്എഫ്ഇയില്‍നിന്ന് 30 കോടി രൂപ വായ്പ എടുക്കുന്നതു ഹൈക്കോടതി താത്കാലികമായി തടഞ്ഞു. കെഎസ്എഫ്ഇ ജീവനക്കാരന്‍ മധു നല്‍കിയ ഹര്‍ജിയില്‍ ജസ്റീസ് ഡി. ശേഷാദ്രി നായിഡുവിന്റേതാണ് ഉത്തരവ്.

കെഎസ്എഫ്ഇ സ്റാഫ് സൊസൈറ്റിയില്‍ 30 കോടിയുടെ ക്രമക്കേട് നടന്നെന്ന ആക്ഷേപത്തെത്തുടര്‍ന്നു സഹകരണ രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തില്‍ സ്റാഫും ഭരണസമിതിയുമാണു ക്രമക്കേടിന് ഉത്തരവാദികളെന്നു കണ്െടത്തിയിരുന്നു. ഉത്തരവാദികളില്‍നിന്നു പണം ഈടാക്കാന്‍ നടപടി തുടങ്ങി. ഇതിനെതിരേ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ച സര്‍ക്കാര്‍ തുടര്‍നടപടി റദ്ദാക്കി. പിന്നീട് കെഎസ്എഫ്ഇയില്‍നിന്ന് 30 കോടി വായ്പ എടുത്തു ബാധ്യത തീര്‍ക്കാനുള്ള നടപടി ഭരണസമിതി തുടങ്ങി. ഇതിനെതിരേയാണു ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്.


50 കോടി മാത്രം ആസ്തിയുള്ള കെഎസ്എഫ്ഇയില്‍നിന്നു 30 കോടി വായ്പ നല്‍കുന്നതു തടയണമെന്നും യാതൊരു വിധ സെക്യൂരിറ്റിയും നല്‍കാതെയുള്ള വായ്പ റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഹര്‍ജി പ്രാഥമികമായി വിലയിരുത്തിയാണു തത്സ്ഥിതി തുടരാനുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.