കുറഞ്ഞ വിജയശതമാനം: 22 എന്‍ജി.കോളജുകള്‍ നിരീക്ഷണത്തില്‍
Tuesday, October 13, 2015 12:32 AM IST
തോമസ് വര്‍ഗീസ്

തിരുവനന്തപുരം: വിദ്യാര്‍ഥി പ്രവേശനത്തിലും വിജയശതമാനത്തിലും പിന്നില്‍ നില്ക്കുന്ന 22 എന്‍ജിനിയറിംഗ് കോളജുകള്‍ സാങ്കേതിക സര്‍വകലാശാലയുടെ കര്‍ശന നിരീക്ഷണത്തില്‍. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ വിദ്യാര്‍ഥികളുടെ പ്രവേശനം ഏറ്റവും കുറഞ്ഞു നില്ക്കുന്ന 22 കോളജുകളുടെ പ്രവര്‍ത്തനമാണു ടെക്നിക്കല്‍ സര്‍വകലാശാല നിരീക്ഷിക്കുന്നത്. 22 കോളജുകളില്‍ ഒന്‍പതെണ്ണത്തില്‍ 40 ശതമാനത്തില്‍ താഴെ വിദ്യാര്‍ഥികളാണു പ്രവേശനം നേടിയത്. ബാക്കി 13 എണ്ണം 30 ശതമാനത്തില്‍ താഴെ മാത്രം വിദ്യാര്‍ഥികള്‍ ഉള്ള കോളജുകളാണ്. ഇതില്‍ 13 കോളജുകളോട് ഇവിടുത്തെ വിദ്യാര്‍ഥികളെ മറ്റു കോളജുകളിലേക്കു മാറ്റുന്നതു പരിഗണിക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഈ നിര്‍ദേശത്തോടു കോളജ് അധികൃതര്‍ അനുകൂലമായോ പ്രതികൂലമായോ പ്രതികരിച്ചിട്ടില്ലെന്നു സാങ്കേതിക സര്‍വകലാശാല അധികൃതര്‍ പറഞ്ഞു. വിജയശതമാനവും വിദ്യാര്‍ഥി പ്രവേശനവും ഏറ്റവുമധികം കുറഞ്ഞ 13 കോളജുകളില്‍ ഈ അധ്യയന വര്‍ഷം മുന്‍ വര്‍ഷത്തേക്കാള്‍ കുറവു വിദ്യാര്‍ഥികളാണ് എത്തിയിട്ടുള്ളത്.

ഇതോടെയാണ് ഈ വര്‍ഷം ഈ കോളജുകളുടെ പ്രവര്‍ത്തനം സംബന്ധിച്ചുള്ള ഓരോ മാസത്തേയും അക്കാദമിക് ഓഡിറ്റിംഗ് റിപ്പോര്‍ട്ട് ടെക്നിക്കല്‍ സര്‍വകലാശാല സൂക്ഷ്മായി അവലോകനം ചെയ്യുന്നത്. വിജയ ശതമാനം കുറവാകുന്ന കോളജുകള്‍ തങ്ങള്‍ക്കു പ്രവേശനത്തിലൂടെ ലഭിക്കുന്ന പണം കോളജിന്റെ ഭൌതിക സാഹചര്യം വികസിപ്പിക്കാന്‍ ഉപയോഗിക്കാതെ മറ്റു കാര്യങ്ങള്‍ക്കു വിനിയോഗിക്കുന്നു. ഇതുമൂലം കോളജുകളുടെ ലാബ് സൌകര്യങ്ങള്‍ ഉള്‍പ്പെടെ മെച്ചപ്പെടുത്താനായിട്ടില്ലെന്നും പരിശോധനയില്‍ കണ്െടത്തിയിരുന്നു. ഈ ഒരു പശ്ചാത്തലത്തില്‍ ഇന്റേണല്‍ അക്കാഡമിക് ഓഡിറ്റിംഗും എക്സ്റേണല്‍ അക്കാഡമിക് ഓഡിറ്റിംഗും നടത്തി കോളജുകള്‍ പ്രവര്‍ത്തന മികവ് തെളിയിക്കുന്നുണ്േടാ എന്ന പരിശോധന നടത്തിവരുന്നത്. വരും വര്‍ഷങ്ങളില്‍ 30 ശതമാനത്തില്‍ കൂടുതല്‍ എങ്കിലും വിജയശതമാനം ഇല്ലാത്ത കോളജുകള്‍ക്കു ടെക്നിക്കല്‍ സര്‍വകലാശാലയില്‍ അഫിലിയേഷന്‍ തുടര്‍ന്നു നല്കണമോ എന്ന കാര്യവും സര്‍വകലാശാല പരിശോധിക്കും.


അതേസമയം, രാജഗിരി സ്കൂള്‍ ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്നോളജി, അമല്‍ജ്യോതി കോളജ് ഓഫ് എന്‍ജിനിയറിംഗ്, മാര്‍ ബസേലിയോസ് എന്‍ജിനിയറിംഗ് കോളജ്, തിരുവനന്തപുരം മരിയന്‍ എന്‍ജിനിയറിംഗ് കോളജ് എന്നിവ ഉള്‍പ്പെടെയുള്ള കോളജുകളിലേക്കു പ്രവേശനത്തിനായി വന്‍ തിരക്കാണുള്ളതെന്നും ഇതു കോളജുകളുടെ മികച്ച അക്കാദമിക് നിലവാരത്തെ തുടര്‍ന്നാണെന്നും സാങ്കേതിക സര്‍വകലാശാല അധികൃതര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.