ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് ലോകത്തിനു സൌന്ദര്യം നല്‍കിയ ദൈവികസ്പര്‍ശം: ഡോ. സൂസപാക്യം
ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് ലോകത്തിനു സൌന്ദര്യം നല്‍കിയ ദൈവികസ്പര്‍ശം: ഡോ. സൂസപാക്യം
Sunday, October 11, 2015 12:32 AM IST
തിരുവനന്തപുരം: ആര്‍ച്ച്ബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് താന്‍ ജീവിച്ച കാലഘട്ടത്തില്‍ ലോകത്തിന് ദൈവികസ്പര്‍ശത്താല്‍ സൌന്ദര്യം പകര്‍ന്ന വ്യക്തിത്വമായിരുന്നുവെന്നു തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ചുബിഷപ് ഡോ. സൂസപാക്യം.

ശൂന്യവും രൂപരഹിതവുമായ ഭൂമിക്ക് ദൈവം രൂപവും സൌന്ദര്യം നല്‍കിയതുപോലെയാണ് മാര്‍ ഗ്രിഗോറിയോസ് സമൂഹത്തില്‍ നന്മചെയ്തു കടന്നുപോയതെന്ന് അദ്ദേഹം പറഞ്ഞു. ആര്‍ച്ച്ബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസിന്റെ 21-ാം ഓര്‍മപ്പെരുന്നാളില്‍ സെന്റ് മേരീസ് കത്തീഡ്രലില്‍ അനുസ്മരണപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.


പത്തനംതിട്ട രൂപതാധ്യക്ഷന്‍ ബിഷപ് യൂഹാനോന്‍ മാര്‍ ക്രിസോസ്റം മുഖ്യകാര്‍മികത്വം വഹിച്ച സമൂഹബലിയില്‍ ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് വചനസന്ദേശം നല്‍കി.

ബിഷപ്പുമാരായ തോമസ് മാര്‍ അന്തോണിയോസ്, സാമുവല്‍ മാര്‍ ഐറേനിയോസ്, ഫിലിപ്പോസ് മാര്‍ സ്തേഫാനോസ് എന്നിവരും അനേകം വൈദികരും സഹകാര്‍മികരായിരുന്നു. തുടര്‍ന്ന് കബറിങ്കല്‍ അനുസ്മരണപ്രാര്‍ഥന നടന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.