ആരോപണങ്ങള്‍ പരിശോധിക്കും: ടീകോം
Thursday, October 8, 2015 12:05 AM IST
കൊച്ചി: കൊച്ചി സ്മാര്‍ട്സിറ്റിയുടെ മുന്‍ മാനേജ്മെന്റിന്റെ കാലത്ത് ക്രമക്കേടുകള്‍ നടന്നുവെന്ന ആരോപണങ്ങള്‍ പദ്ധതിയെയോ ഡിസംബറില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനത്തെയോ ഒരു തരത്തിലും ബാധിക്കില്ലെന്ന് പദ്ധതിയുടെ ദുബായ് ആസ്ഥാനമായ പ്രമോട്ടര്‍ സ്മാര്‍ട്സിറ്റി ദുബായ് പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

ഇപ്പോള്‍ നടക്കുന്ന ഓഡിറ്റിംഗ് പതിവ് കണക്കെടുപ്പാണെന്നും അതു പൂര്‍ത്തിയായാല്‍ ഡയറക്ടര്‍ ബോര്‍ഡിന്റെ പരിഗണനയ്ക്കായി സമര്‍പ്പിക്കുമെന്നും സ്മാര്‍ട്സിറ്റി വൈസ് ചെയര്‍മാന്‍ ജാബിര്‍ ബിന്‍ ഹാഫിസ് അറിയിച്ചു. പദ്ധതിയുടെ പുരോഗതിയില്‍ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി. പദ്ധതി യാഥാര്‍ഥ്യമാക്കുന്നതില്‍ സര്‍ക്കാരില്‍ നിന്ന് പൂര്‍ണ സഹകരണമുണ്െട ന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ രണ്ടാംഘട്ടം മുന്‍നിശ്ചയിച്ചപ്രകാരം ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനസമയത്തു തന്നെ തുടങ്ങുമെന്നും വൈസ് ചെയര്‍മാന്‍ പറ ഞ്ഞു. സ്മാര്‍ട്സിറ്റി ദുബായുടെ അനുമതി ലഭിക്കാത്തതു കാരണം രണ്ടാംഘട്ടം വൈകുമെന്ന തരത്തിലുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണ്. രണ്ടാംഘട്ടത്തിന് കേന്ദ്രസര്‍ക്കാരിന്റെ വരെ അനുമതി ലഭിച്ചുകഴിഞ്ഞു. കോ-ഡെവലപ്പര്‍മാരുടേതടക്കം 47 ലക്ഷം ചതുരശ്ര അടിയുടേതാണ് രണ്ടാംഘട്ടം. ഇതിന്റെ പണി നിശ്ചയിച്ചപ്രകാരം 36 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും ജാബിര്‍ ബിന്‍ ഹാഫിസ് പറഞ്ഞു.


പദ്ധതിയുമായി ബന്ധപ്പെട്ട് കേരളത്തിലെ ജനങ്ങളുടെ ആശയാഭിലാഷങ്ങള്‍ നിറവേറ്റുന്നതില്‍ സ്മാര്‍ട്സിറ്റി ദുബായ് പ്രതിജ്ഞാബദ്ധമാണെന്നും പദ്ധതി നിശ്ചയിച്ച സമയത്ത് തന്നെ പൂര്‍ത്തിയാക്കുമെന്നും വൈസ് ചെയര്‍മാന്‍ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.