ആദിവാസിഗര്‍ഭിണിയുടെ മൃതദേഹം വാട്ടര്‍ ടാങ്കില്‍
ആദിവാസിഗര്‍ഭിണിയുടെ  മൃതദേഹം വാട്ടര്‍ ടാങ്കില്‍
Wednesday, October 7, 2015 1:04 AM IST
ആലക്കോട്(കണ്ണൂര്‍): നാലുമാസം ഗര്‍ഭിണിയായ ആദിവാസി യുവതിയുടെ മൃതദേഹം വാട്ടര്‍ ടാങ്കിനുള്ളില്‍ കണ്െടത്തി. കൊട്ടയാട് കൂളാമ്പിയിലെ പെണ്ണയില്‍ ശ്രീധരന്‍-ശൈലജ ദമ്പതികളുടെ മകള്‍ ശ്രുതി (18) ആണ് മരിച്ചത്. കൂളാമ്പി സ്വദേശിയായ ഭര്‍ത്താവ് വിനീഷിന്റെ തറവാടിനു സമീപത്തെ ജലനിധി പദ്ധതിയുടെ കുടിവെള്ള വിതരണ വാട്ടര്‍ ടാങ്കില്‍ ഇന്നലെ രാവിലെ ഏഴോടെയാണു മൃതദേഹം കാണപ്പെട്ടത്. എട്ടു മാസം മുമ്പായിരുന്നു വിവാഹം. വിവാഹത്തിനു ശേഷം ഭര്‍തൃവീടിനു സമീപം നിര്‍മിച്ച കുടിലില്‍ ഭര്‍ത്താവിനൊപ്പം താമസിച്ചു വരികയായിരുന്നു. പെയിന്റിംഗ് തൊഴിലാളിയാണ് വിനീഷ്. തിങ്കളാഴ്ച രാത്രി എട്ടുമുതല്‍ യുവതിയെ വീട്ടില്‍നിന്നു കാണാതായിരുന്നു. തുടര്‍ന്നു വീട്ടുകാരും പരിസരവാസികളും ചേര്‍ന്നു നടത്തിയ തെരച്ചിലിലാണ് വാട്ടര്‍ ടാങ്കില്‍ മൃതദേഹം കണ്െടത്തിയത്. മാനസിക അസ്വാസ്ഥ്യത്തെ തുടര്‍ന്നു യുവതി കഴിഞ്ഞദിവസം ഭര്‍ത്താവിനൊപ്പം തളിപ്പറമ്പിനു സമീപത്തെ മന്ത്രവാദ ചികിത്സാ കേന്ദ്രത്തില്‍ എത്തിയിരുന്നതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ ദുരൂഹതയുള്ളതായി നാട്ടുകാര്‍ ആരോപിച്ചു. സ്പെഷല്‍ തഹസീല്‍ദാര്‍ എം.പി ഭരതന്‍, സിഐ എ.വി. ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്മോര്‍ട്ടത്തിനുശേഷം ഇന്നലെ വൈകുന്നേരം കൂളാമ്പിയിലെ പഞ്ചായത്ത് ശ്മശാനത്തില്‍ സംസ്കരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.