കോളജിലെ ബീഫ് ഫെസ്റിനെ അനുകൂലിച്ച അധ്യാപികയ്ക്കെതിരേ അന്വേഷണം
Wednesday, October 7, 2015 12:56 AM IST
തൃശൂര്‍:കേരളവര്‍മ കോളജിലെ ബീഫ് ഫെസ്റിനെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റിട്ട അധ്യാപികയ്ക്കെതിരേ അന്വേഷണം. മല യാള വിഭാഗം അസിസ്റന്റ് പ്രഫസര്‍ ദീപ നിശാന്തിനെതിരേയാണു കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസി ഡന്റ് എം.പി. ഭാസ്കരന്‍ നായര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. കോളജിലെ നിയമങ്ങള്‍ക്കെതിരായ ഫേസ്ബുക്ക് പോസ്റ് തെറ്റാണെന്നും അധ്യാപികയ്ക്കു തെറ്റുപറ്റിയെന്നു തെളിഞ്ഞാല്‍ പുറത്താക്കുമെന്നും പ്രിന്‍സിപ്പലിനോടു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും ഭാസ്കരന്‍ നായര്‍ അറിയിച്ചു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനു കീഴിലാണ് കേരളവര്‍മ കോളജ്.

വിദ്യാലയങ്ങള്‍ ക്ഷേത്രങ്ങളാണെന്ന അഭിപ്രായത്തോടു ശക്തമായി വിയോജിക്കുന്നു, ക്ഷേത്രാചാരങ്ങളല്ല കലാലയങ്ങള്‍ പിന്തുടരേണ്ടത് എന്നു തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്, ഭൂതകാല ജീര്‍ണതകളെ വരുംതലമുറ അതേപടി ചുമക്കണമെന്ന് ഒരു നിര്‍ബന്ധവുമില്ല, വലിച്ചെറിയേണ്ടവയെ വലിച്ചെറിയുക തന്നെ വേണമെന്നു പറഞ്ഞാണ് അവസാനിപ്പിക്കുന്നത്. കമന്റ് ചെയ്തപ്പോള്‍ തെരഞ്ഞെടുത്ത വാക്കുകളില്‍ അല്പംകൂടി ശ്രദ്ധിക്കേണ്ടിയിരുന്നുവെന്ന് അധ്യാപിക ദീപ നിശാന്ത് പ്രതികരിച്ചിട്ടുണ്ട്. ഫേസ്ബുക്ക് കമന്റ് വിവാദമാകുമെന്നു വിചാരിച്ചില്ല. പറഞ്ഞത് എന്റെ അഭിപ്രായം തന്നെയാണ്. അതില്‍നിന്നു പിന്മാറുന്നില്ല. ചിലര്‍ തന്റെ ഫേസ്ബുക്ക് കമന്റ് അനാവശ്യമായി വളച്ചൊടിക്കുകയാണെന്നും അധ്യാപിക പറയുന്നു. അധ്യാപികയ്ക്കെതിരായ നീക്കം ചെറുക്കുമെന്ന് ഇടത് അധ്യാപക സംഘടനകളും നിലപാടെടുത്തിട്ടുണ്ട്.


അധ്യാപികയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എബിവിപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ദേവസ്വം ബോര്‍ഡ് ഓഫീസിലേക്കു മാര്‍ച്ച് നടത്തിയിരുന്നു. ആര്‍എസ്എസും എബിവിപിയും ഇതേവിഷയത്തില്‍ പ്രത്യക്ഷസമരവുമായി രംഗത്തെത്തെത്തുകയും ചെയ്തു.

ഒക്ടോബര്‍ ഒന്നിനാണ് എസ്എഫ്ഐ കോളജ് യൂണിയന്റെ നേതൃത്വത്തില്‍ കോളജില്‍ ബീഫ് ഫെസ്റ് നടത്തിയത്. ഫെസ്റിനെതിരെ എബിവിപി പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെയാണ് പ്രതിഷേധങ്ങള്‍ക്കു തുടക്കം കുറിച്ചത്. ഇതിനു പിന്നാലെ കാമ്പസിലെ എസ്എഫ്ഐ യൂണിയന്‍ ഓഫീസിനു തീപിടിച്ചതു ദുരൂഹത സൃഷ്ടിച്ചിരുന്നു. ബീഫ് ഫെസ്റിനു നേതൃത്വം നല്‍കിയ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അനൂപ് മോഹന്‍ ഉള്‍പ്പടെയുള്ളവര്‍ സസ്പെന്‍ഷനിലാണ്.

സംഘര്‍ഷസാധ്യത കണക്കിലെടുത്ത് കോളജ് അടച്ചിട്ടിരിക്കുകയാണ്. കോളജിനുള്ളില്‍ മാംസാഹാരം ഉപയോഗിക്കുന്ന പതിവില്ലായിരുന്നുവെന്നു പ്രിന്‍സിപ്പല്‍ സി.എം. ലത പറയുന്നു.

മാനേജ്മെന്റിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ താന്‍ ബാധ്യസ്ഥയാണെന്നും അതു പാലിക്കുമെന്നും അവര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.