ലൈസന്‍സില്ലാത്ത തോക്കുമായി വേട്ടയാടിയ മൂന്നുപേര്‍ പിടിയില്‍
ലൈസന്‍സില്ലാത്ത തോക്കുമായി വേട്ടയാടിയ മൂന്നുപേര്‍ പിടിയില്‍
Monday, October 5, 2015 12:50 AM IST
വണ്ടിപ്പെരിയാര്‍: ലൈസന്‍സ് ഇല്ലാത്ത നിറത്തോക്കുമായി വന്യമ്യഗത്തെ വേട്ടയാടി പിടിക്കുന്ന സംഘത്തില്‍പ്പെട്ട മൂന്നുപേര്‍ പേര്‍ പിടിയില്‍. വണ്ടിപ്പെരിയാര്‍ മൂങ്കലാര്‍ എസ്റേറ്റ് ലയത്തില്‍ താമസിക്കുന്ന മുരുകന്‍(34), മാരിദുരൈ(35), ചെങ്കര താഴത്തുവീട്ടില്‍ ബാബു എന്നു വിളിപ്പേരുള്ള വര്‍ഗീസ് ചാക്കോ(42) എന്നിവരെയാണു വള്ളക്കടവ് റേഞ്ച് ഓഫീസര്‍ എം.അജീഷും സംഘവും പിടികൂടിയത്.

ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണു സംഭവം. വാളാര്‍ഡി എസ്റേറ്റിലെ മൂങ്കലാറിനു സമീപമാണ് ഇവരെ പിടികൂടിയത്. റേഞ്ച് ഓഫീസറിനു ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നു നടത്തിയ പരിശോധനയിലാണു പ്രതികളെ പിടികൂടിയത്. മുരുകന്റെ കൈയിലായിരുന്നു തോക്കെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. വാഹനം കണ്ടയുടന്‍ കൈയില്‍ കരുതിയിരുന്ന നിറതോക്ക് കാട്ടിലേക്കു വലിച്ചെറിഞ്ഞ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വനപാലകര്‍ ഓടിച്ചിട്ടു പിടികൂടി. നാടന്‍ തേക്ക് വര്‍ഗീസ് ചാക്കോയുടേതാണ്. ഇയാള്‍ക്കു കോതമംഗലം ആനവേട്ട കേസിലെ ചെട്ടിയാര്‍ എന്നു വിളിപ്പേരുള്ള ബാബു ജോസഫുമായും അടുത്ത ബന്ധമുണ്െടന്നു അന്വേഷണ സംഘം പറയുന്നു.


കഴിഞ്ഞമാസം കുമളിയില്‍ അന്തര്‍സംസ്ഥാന ആനവേട്ട സംഘത്തില്‍പ്പെട്ട നാലു പേരെ ആനക്കൊമ്പുമായി വനപാലകര്‍ പിടികൂടിയിരുന്നു. ഈ കേസുമായി ബന്ധമുണ്േടാ എന്നതും അന്വേഷിച്ചു വരികയാണ്. കുമളി റേഞ്ചില്‍പ്പെട്ട വനത്തില്‍നിന്നു മുയല്‍, മുള്ളന്‍പന്നി, മ്ളാവ് തുടങ്ങിയ വന്യമ്യഗങ്ങളെ വേട്ടയാടിയ കേസില്‍ മുരുകന്‍, വര്‍ഗീസ് ചാക്കോ എന്നിവര്‍ക്കെതിരേ നേരത്തേയും കേസുണ്ട്. ഫോറസ്റര്‍മാരായ ജയദാസ്, സുധാകര , യശോദരന്‍, ചന്ദ്രന്‍ എന്നിവരാണു പ്രതികളെ പിടികൂടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.