നെല്ലുസംഭരണം: കര്‍ഷകര്‍ പട്ടിണി സമരം നടത്തി
നെല്ലുസംഭരണം: കര്‍ഷകര്‍ പട്ടിണി സമരം നടത്തി
Sunday, October 4, 2015 12:13 AM IST
എടത്വ: വിളവെടുത്ത് ആഴ്ചകള്‍ കഴിഞ്ഞിട്ടും നെല്ലുസംഭരണം നടത്താന്‍ സപ്ളൈകോ തയാറാകാത്തതു പ്രതിഷേധാര്‍ഹമാണെന്നും സംഭരണം അട്ടിമറിക്കാന്‍ സപ്ളൈകോയുടെ കേന്ദ്ര ഓഫീസ് കേന്ദ്രീകരിച്ചു ശ്രമം നടക്കുന്നുണ്േടാ എന്നു സംശയിക്കുന്നതായും ഫാ. തോമസ് പീലിയാനിക്കല്‍. എടത്വപഞ്ചായത്തിലെ ചുങ്കം - ഇടചുങ്കം പാടശേഖരത്തോടു ചേര്‍ന്നു സംഭരിക്കാതെ കിടക്കുന്ന നെല്ലിന്‍കൂനയ്ക്കു സമീപം തായങ്കരി റോഡില്‍ നെല്‍കര്‍ഷകര്‍ നടത്തിയ പട്ടിണി സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.

സര്‍ക്കാര്‍, സപ്ളൈകോ, മില്‍ ഉടമകള്‍, കര്‍ഷകര്‍ തുടങ്ങിയ ടീമിനെ ഒന്നിച്ചു നിലനിര്‍ത്തിയാല്‍ മാത്രമേ നെല്ല് സംഭരണം തടസപ്പെടാതെ നടത്താന്‍ കഴിയൂ. മില്ലുടമകളുടെ ആവശ്യം ന്യായമാണെങ്കില്‍ അവ അംഗീകരിച്ചു സംഭരണം യുദ്ധകാലാടിസ്ഥാനത്തില്‍ നടത്താന്‍ മുഖ്യമന്ത്രി തയാറാകണം.

സംഭരണം ഉടന്‍ ആരംഭിച്ചില്ലെങ്കില്‍ കര്‍ഷകര്‍ നെല്ല് എസി റോഡില്‍ നിരത്തി അനിശ്ചിതകാല നിരാഹാരസത്യഗ്രഹം നടത്തുമെന്നും കര്‍ഷകര്‍ക്ക് സംഭവിച്ചിരിക്കുന്ന നഷ്ടം പരിഗണിച്ച് അര്‍ഹമായ പരിഹാരത്തുക നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദേഹം ആവശ്യപ്പെട്ടു. രാവിലെ ഒമ്പതിനാരംഭിച്ച പട്ടിണിസമരത്തില്‍ കോരിച്ചൊരിയുന്ന കനത്തമഴയെ അവഗണിച്ച് നൂറുകണക്കിനു കര്‍ഷകരും, വീട്ടമ്മമാരും, കുട്ടികളും പങ്കുചേര്‍ന്നു.


ചുങ്കം-ഇടചുങ്കം പാടശേഖരസമിതി സെക്രട്ടറി ശിവന്‍ തുണ്ടിയില്‍, ദേവസ്വം വരമ്പിനകം സമിതി സെക്രട്ടറി ടോമിച്ചന്‍ ദേവസ്യാ, ഔസേപ്പച്ചന്‍ ചെറുകാട്, കര്‍ഷക ഫെഡറേഷന്‍ സെക്രട്ടറി സക്കറിയ ജോസഫ് ചേന്നംകരി, ചമ്പക്കുളം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് മോന്‍സി സോണി, എടത്വാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എല്‍ ബിന്ദു, ബൈജു നെറ്റിത്തറ, അഗസ്റ്യന്‍ മുടന്താഞ്ഞിലി, സി.എസ്. ശ്രീകുമാര്‍, കെ.ഗോപിനാഥന്‍ എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.