വിദേശജോലി തട്ടിപ്പ്: ഒളിവില്‍ പോയ ആള്‍ അറസ്റില്‍
Sunday, October 4, 2015 12:10 AM IST
കൊച്ചി: കാനഡ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ കുടിയേറ്റ വീസയും ജോലിയും വാഗ്ദാനംചെയ്തു ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ പത്തനംതിട്ട കുമ്പനാട് പുളിമൂട്ടില്‍ സ്റാന്‍ലി സൈമണെ (38) എറണാകുളം സൌത്ത് പോലീസ് അറസ്റ് ചെയ്തു. കൊച്ചി രവിപുരത്തു റേഫോര്‍ഡ് ഇന്റര്‍നാഷണല്‍ എന്ന പേരില്‍ സ്ഥാപനം നടത്തിയിരുന്ന സ്റാന്‍ലി കുറച്ചുനാളായി ഓഫീസ് പൂട്ടി മുങ്ങിയിരിക്കുകയായിരുന്നു.

വിദേശജോലി തേടിയെത്തിയവരില്‍നിന്ന് ഒന്നര മുതല്‍ രണ്ടു ലക്ഷം രൂപ വരെ വാങ്ങിയിരുന്നതായാണു കബളിപ്പിക്കപ്പെട്ടവര്‍ പറയുന്നത്. സൌത്ത് പോലീസ് സ്റേഷനില്‍ മാത്രം പത്തു പരാതികള്‍ ലഭിച്ചിട്ടുണ്ട്. കൊച്ചിയിലെ ഓഫീസ് പൂട്ടി മുങ്ങിയ സ്റാന്‍ലി ചെന്നൈ കോടമ്പാക്കത്ത് ഇതേ പേരില്‍ സ്ഥാപനം തുടങ്ങി തട്ടിപ്പു നടത്തിയതായി പോലീസ് കണ്െടത്തി. കുടുംബസമേതം വിദേശത്തേക്കു കടക്കാനുള്ള ഒരുക്കത്തിനിടെ മക്കള്‍ക്കു പാസ്പോര്‍ട്ട് എടുക്കാന്‍ ചെന്നൈയില്‍നിന്നു നാട്ടിലെത്തിയ സ്റാന്‍ലിയെ രഹസ്യവിവരത്തെത്തുടര്‍ന്നു പോലീസ് പിടികൂടുകയായിരുന്നു.


എക്സോഡസ് എന്ന സ്ഥാപനത്തിന്റെ പേരില്‍ തട്ടിപ്പുനടത്തിയതിനു പത്തനംതിട്ട പോലീസ് സ്റേഷനിലും സ്റാന്‍ലിക്കെതിരേ കേസ് നിലവിലുണ്ട്. സൌത്ത് സിഐ സിബി ടോം, എസ്ഐ എ.സി. വിപിന്‍, പോലീസുകാരായ അനില്‍കുമാര്‍, അനീഷ്, അനില്‍ എന്നിവരുള്‍പ്പെട്ട സംഘമാണു പ്രതിയെ അറസ്റ് ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.