ട്രെയിനിലെ കൂട്ട മാനഭംഗ ശ്രമം കെട്ടുകഥയെന്നു റെയില്‍വേ പോലീസ്
Friday, September 4, 2015 12:12 AM IST
കൊച്ചി: ആസാം യുവതിക്കു നേ രേ ട്രെയിനില്‍ കൂട്ടമാനഭംഗശ്രമമുണ്ടായെന്ന വാര്‍ത്ത യുവതിയുടെതന്നെ ഭാവനയില്‍ വിരിഞ്ഞതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ തെളിവുകളൊന്നും ലഭിച്ചില്ല. യുവതി മാനസികവിഭ്രാന്തിക്ക് അടിപ്പെട്ടതാണെന്നും റെയില്‍വേ പോലീസ് പറഞ്ഞു. ചോദ്യംചെയ്യലില്‍ യുവതി ഇക്കാര്യം ഏറ്റുപറ ഞ്ഞു.

ട്രെയിനില്‍നിന്നു ചാടാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ കംപാര്‍ട്ട്മെന്റിലുണ്ടായിരുന്ന യുവാക്കളും യുവതികളും ചേര്‍ന്നു പിടിച്ചു സീറ്റിലിരുത്തിയതാണു മാനഭംഗപ്പെടുത്തലായി യുവതി കഴിഞ്ഞ ദിവസം ചിത്രീകരിച്ചതെന്നു പോലീസ് പറയുന്നു. കച്ചേരിപ്പടി ശാന്തിഭവനില്‍ താമസിപ്പിച്ചിരിക്കുന്ന പെണ്‍കുട്ടി യെ തിരിച്ചു കൊണ്ടുപോകുന്നതിന് ആസാമില്‍നിന്നു ബന്ധുക്കള്‍ ഉടന്‍ കൊച്ചിയിലെത്തും.


ആസാമിലെ ദിബ്രുഗണ്ഡില്‍നി ന്നു കന്യാകുമാരിക്കുള്ള വിവേക് എക്സ്പ്രസില്‍ ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവമെ ന്നാണ് പരാതി. ആലുവയിലെ ടെക്സ്റൈല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന ബബിത, ഷിവാനി ഇജബല്‍ എന്നിവര്‍ക്കൊപ്പം എത്തി യ ദുലാരി ജോജോ(23) എന്ന യുവതിയാണ് പരാതിക്കാരി.

റെയില്‍വെ പോലീസ് ഡിവൈ എസ്പി രാജേഷ് ദുലാരിയില്‍നിന്നു മൊഴിയെടുത്തപ്പോഴാണു നടന്ന കാര്യങ്ങള്‍ വ്യക്തമാകുന്നത്. യുവാക്കള്‍ ചേര്‍ന്നു തന്നെ ബലാല്‍സംഗം ചെയ്യുമോ എന്നു ഭയന്നിട്ടാണു ട്രെയിനില്‍നിന്നു ചാടാന്‍ ശ്രമിച്ചതെന്നും ബബിത ആണ്‍കുട്ടികള്‍ക്കൊപ്പം കൂടിയപ്പോള്‍ തന്നെ ഇവര്‍ കെണിയിലാക്കാന്‍ പോവുകയാണെന്നു സംശയിച്ചെന്നും വെളിപ്പെടുത്തുകയാ യിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.