മ്ളാവിനെ കൊന്നു പങ്കുവച്ചു, ഏഴുപേര്‍ അറസ്റില്‍
മ്ളാവിനെ കൊന്നു പങ്കുവച്ചു, ഏഴുപേര്‍ അറസ്റില്‍
Thursday, September 3, 2015 12:47 AM IST
കോന്നി: മ്ളാവിനെ വനത്തിനുള്ളില്‍ വെടിവച്ചു കൊന്നു പങ്കുവച്ച സംഘത്തിലെ ഏഴുപേരെ വനപാലകര്‍ അറസ്റു ചെയ്തു. 100 കിലോയ്ക്കടുത്ത് മ്ളാവിറച്ചിയും നാടന്‍ തോക്കും ഇവരില്‍ നിന്നു പിടിച്ചെടുത്തു. പത്തനാപുരം അഞ്ജനത്തില്‍ സത്യന്‍ (55), കൊടുമണ്‍ പ്ളാന്റേഷന്‍ ലയത്തില്‍ രമണന്‍ (48), കുമ്മണ്ണൂര്‍ ഈട്ടിമൂട്ടില്‍ അലി (45), കലഞ്ഞൂര്‍ വിനോദ് ഭവനില്‍ സുഗതന്‍ (63), ഈട്ടിമൂട്ടില്‍ യൂസഫ് (32), അബ്ദുള്‍സലാം (58), പത്തനാപുരം എസ്എസ് മന്‍സിലില്‍ സലിം (49) എന്നിവരെയാണ് അറസ്റു ചെയ്തത്.

കോന്നി വനംഡിവിഷനിലെ കുമ്മണ്ണൂര്‍ മേഖലയില്‍ ചൊവ്വാഴ്ച രാത്രി പത്തോടെയാണ് സംഘം മ്ളാവിനെ വെടിവച്ചത്. മ്ളാവുമായി കുമ്മണ്ണൂരില്‍ അലിയുടെ വീട്ടിലെത്തി വീതംവയ്ക്കല്‍ നടക്കുമ്പോഴാണ് ഇവര്‍ പിടിയിലായത്.


രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കോന്നി ഡിഎഫ്ഒ ടി. പ്രദീപ് കുമാറിന്റെ നിര്‍ദേശപ്രകാരമാണു വനപാലകര്‍ സ്ഥലത്തെത്തിയത്. വനപാലകരെത്തുമ്പോള്‍ മ്ളാവിന്റെ മാംസം വിവിധ ആളുകള്‍ക്കായി വീതംവച്ചിരിക്കുകയായിരുന്നു.

മ്ളാവിനെ വെടിവയ്ക്കാനുപയോഗിച്ച നാടന്‍ തോക്കും സംഘത്തില്‍നിന്നും കണ്െടടുത്തു. മ്ളാവിനെ വെടിവയ്ക്കാനുപയോഗിച്ച തോക്ക് നിര്‍മിച്ചു നല്‍കിയത് രമണനും സുഗതനുമാണെന്ന് വനപാലകര്‍ പറഞ്ഞു. ഡിഎഫ്ഒ പ്രദീപ് കുമാറിന്റെയും കോന്നി റേഞ്ച് ഓഫീസര്‍ നെബു കിരണിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് വേട്ടസംഘത്തെ പിടികൂടിയത്. അറസ്റിലായവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.