കൊളംബിയര്‍ അവാര്‍ഡ് ജോസ് ആന്‍ഡ്രൂസിനു സമ്മാനിച്ചു
കൊളംബിയര്‍ അവാര്‍ഡ് ജോസ് ആന്‍ഡ്രൂസിനു സമ്മാനിച്ചു
Thursday, September 3, 2015 12:44 AM IST
പാലാ: അന്വേഷണാത്മക റിപ്പോര്‍ട്ടിംഗിലെ മികവിനു ഫാ. കൊളംബിയര്‍ കയത്തിന്‍കര സ്മാരക ട്രസ്റ് ഏര്‍പ്പെടുത്തിയ കൊളംബിയര്‍ അവാര്‍ഡ് പാലായില്‍ നടന്ന സമ്മേളനത്തില്‍ മന്ത്രി കെ.എം. മാണി രാഷ്ട്രദീപിക ന്യൂസ് എഡിറ്റര്‍ ഇന്‍ ചാര്‍ജ് ജോസ് ആന്‍ഡ്രൂസിനു സമ്മാനിച്ചു. കര്‍ഷക സമൂഹത്തോട് വലിയ താത്പര്യം കാണിച്ച വ്യക്തിയാണു ഫാ. കൊളംബിയറെന്നും അദ്ദേഹം നേതൃത്വം വഹിച്ചിരുന്ന ദീപിക എക്കാലവും കുടിയേറ്റ കര്‍ഷകരുടെ ഉറക്കെയുള്ള ശബ്ദമാണെന്നും മന്ത്രി പറഞ്ഞു. ജോസഫ് വാഴയ്ക്കന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കര്‍ഷകരുടെ പ്രശ്നങ്ങളില്‍ ഏറ്റവും ശക്തമായ നിലപാടു സ്വീകരിച്ചിട്ടുള്ള പത്രമാണ് ദീപികയെന്ന് അദ്ദേഹം പറഞ്ഞു.

ദീപിക മുന്‍ചീഫ് എഡിറ്റര്‍ ഫാ. അലക്സാണ്ടര്‍ പൈകട സിഎംഐ കൊളംബിയര്‍ സ്മാരക പ്രഭാഷണം നടത്തി. രാഷ്ട്രീയമായും സമുദായികമായും പ്രശ്നസങ്കീര്‍ണമായ കാലഘട്ടത്തിലാണ് കൊളംബിയറച്ചന്‍ ദീപികയുടെ സാരഥിയായി എത്തുന്നതെന്നും അദ്ദേഹത്തിന്റെ ശക്തമായ സാരഥ്യത്തിനാണ് ദീപിക സാക്ഷ്യം വഹിച്ചതെന്നും ഫാ. അലക്സാണ്ടര്‍ പൈകട പറഞ്ഞു. വിവരങ്ങള്‍ അറിയിക്കുക മാത്രമല്ല ഗുണപരമായ അഭിപ്രായ രൂപീകരണത്തിന്റെ ചാലകശക്തിയായി പ്രവര്‍ത്തിക്കാനും പത്രത്തിനു കടമയുണ്െടന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പരിശോധകസമിതിയംഗം ചാക്കോ സി. പൊരിയത്ത് രചനകളുടെ അവലോകനവും രവി പാലാ പ്രശസ്തി പത്രപാരായണവും നടത്തി. ട്രസ്റ് സെക്രട്ടറി ഹാരീഷ് ഏബ്രഹാം സ്വാഗതവും കുര്യാക്കോസ് അലക്സാണ്ടര്‍ നന്ദിയും പറഞ്ഞു. ജോസ് ആന്‍ഡ്രൂസ് മറുപടി പ്രസംഗം നടത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.