യുവതിയെ തട്ടിക്കൊണ്ടുപോയ കേസ്: പ്രതികള്‍ റിമാന്‍ഡില്‍
Monday, August 31, 2015 1:28 AM IST
കൊച്ചി: അഗതിമന്ദിരത്തില്‍നിന്നു യുവതിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മാതാപിതാക്കള്‍ ഉള്‍പ്പെടെ ഒമ്പതുപേരെയും റിമാന്‍ഡ് ചെയ്തു. കോഴിക്കോട് ബാലുശേരി കൈരളി റോഡ് നെല്ലുങ്കല്‍ മനോഹരന്‍ (59), ഭാര്യ ഷീല (48), മനോഹരന്റെ ബന്ധു ബാലുശേരി നന്മണ്ട തൊട്ടുകടവത്ത് അംശുതന്‍ (24), നന്മണ്ട കിളിയാനക്കൊണ്ടി വീട്ടില്‍ വിഷ്ണു (22), എറണാകുളം പറവൂര്‍ വടക്കേക്കര മൂത്തകുന്നം കൈമഠത്തില്‍ സ്വരാജ് (29), ബാലുശേരി പൊതിയോത്ത് മീത്തല്‍ സുജിത്ത് (37), സുല്‍ത്താന്‍ ബത്തേരി അനിത ക്വാര്‍ട്ടേഴ്സില്‍ പി.പി. റിലേഷ് (32), ബാലുശേരി പൊടിക്കോത്ത് ധനേഷ്കുമാര്‍ (24), തലശേരി മീത്തല്‍ മഞ്ജുള്‍ (30) എന്നിവരെയാണു റിമാന്‍ഡ് ചെയ്തത്.

ശനിയാഴ്ച വരാപ്പുഴയില്‍നിന്ന് കസ്റഡിയിലെടുത്ത ഇവരെ നോര്‍ത്ത് പോലീസ് അറസ്റ് രേഖപ്പെടുത്തി ഇന്നലെ മജിസ്ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കിയാണു റിമാന്‍ഡ് ചെയ്തത്. ഹൈക്കോടതി ഉത്തരവനുസരിച്ച് വടുതല ശാന്തിനികേതനില്‍ പാര്‍പ്പിച്ചിരുന്ന യുവതിയെയാണു തട്ടിക്കൊണ്ടുപോയത്.


യുവാവിനൊപ്പം വീടുവിട്ട കോഴിക്കോട് ബാലുശേരി സ്വദേശിനി പിതാവിന്റെ ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ കോടതിയില്‍ ഹാജരായിരുന്നു. കേസ് സെപ്റ്റംബര്‍ ഒമ്പതിലേക്കു മാറ്റിയ കോടതി യുവതിയെ ശാന്തിനികേതനില്‍ പാര്‍പ്പിക്കാനും ഉത്തരവിട്ടു. ജൂലൈ 29 മുതല്‍ ശാന്തിനികേതനില്‍ കഴിയുന്ന യുവതിയെ ശനിയാഴ്ച പകല്‍ പന്ത്രണ്േടാടെയാണ് ബാലുശേരിയില്‍നിന്നെത്തിയ സംഘം കടത്തിക്കൊണ്ടുപോയത്. ശാന്തിനികേതന്‍ ജീവനക്കാരെ മര്‍ദിച്ചശേഷമാണ് യുവതിയെ വാനില്‍ കയറ്റി കൊണ്ടുപോയത്. തുടര്‍ന്ന് വരാപ്പുഴ ഭാഗത്തുനിന്ന് ചേരാനല്ലൂര്‍ പൊലീസ് സംഘത്തെ കസ്റഡിയിലെടുക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.