പവര്‍ഹൌസ് സെക്യൂരിറ്റി പോലീസുകാരന്‍ വെടിയേറ്റു മരിച്ചു
പവര്‍ഹൌസ് സെക്യൂരിറ്റി  പോലീസുകാരന്‍ വെടിയേറ്റു മരിച്ചു
Friday, August 28, 2015 1:22 AM IST
അടിമാലി: പവര്‍ഹൌസിന്റെ സെക്യൂരിറ്റി റൂമിയില്‍ വെടിയേറ്റ നിലയില്‍ കണ്െടത്തിയ പോലീസുകാരന്‍ മരിച്ചു. കൊന്നത്തടി മുക്കുടം അഞ്ചാംമൈല്‍ തലപ്പോലിക്കല്‍ പരേതനായ ഭാസ്കരന്റെ മകന്‍ രാജേഷ്(30) ആണ് മരിച്ചത്.

ചൊവ്വാഴ്ച്ച രാത്രി ഒമ്പതോടെയാണു സംഭവം. രാജേഷ് ഡ്യൂട്ടി റൂമില്‍ സ്വമേധയ സര്‍വീസ് തോക്കില്‍നിന്നും വെടിയുതിര്‍ക്കുകയായിരുന്നെന്നു പറയുന്നു. എന്നാല്‍ ഇതു ചെയ്യാനുള്ള കാരണം വ്യക്തമല്ല. രാജേഷിനെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച്ച പുലര്‍ച്ചെ മരിച്ചു.

ചെങ്കുളം പവര്‍ ഹൌസിന്റെ സുരക്ഷക്കായി ഇടുക്കി എആര്‍ ക്യാമ്പില്‍ നിന്നും നിയോഗിച്ചിരുന്ന പോലീസുകാരനായിരുന്നു രാജേഷ്. അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ച സുരേഷില്‍നിന്നും ഡോക്ടറും അടിമാലി സിഐയും മൊഴിയെടുത്തിരുന്നു. താന്‍ സ്വമേധയ വെടിവയ്ക്കുകയായിരുന്നു എന്നാണ് മൊഴി. നെഞ്ചിനാണ് വെടിയേറ്റത്.


മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റുമോര്‍ട്ടം നടത്തി ഇന്നലെ വൈകുന്നേരത്തോടെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. രാജമ്മയാണ് മാതാവ്. ബിന്ദു, അച്ചു, മായ എന്നിവര്‍ സഹോദരങ്ങളാണ്.

വാങ്ങാനുദ്ദേശിക്കുന്ന യഥാര്‍ഥത്തിലുള്ള 257 ഏക്കറിനു പകരം 561.23 ഏക്കര്‍ സ്ഥലത്തിന്റെ വ്യാജ തീറാധാരം ബാങ്കില്‍ ഹാജരാക്കുകയായിരുന്നു.

കൃത്രിമമായുണ്ടാക്കിയ കരമടച്ച രസീതും കൈവശ രേഖയും നല്‍കി 1.87 കോടിയുടെ അഗ്രികള്‍ചര്‍ ടേം വായ്പയും 28 ലക്ഷത്തിന്റെ അഗ്രികള്‍ചര്‍ ക്രെഡിറ്റ് വായ്പയും ബാങ്കില്‍നിന്നു നേടി. തുടര്‍ന്നു വായ്പ തിരിച്ചടയ്ക്കാതിരിക്കുകയും മുഴുവന്‍ തുകയും കിട്ടാക്കടമായി ബാങ്കിനു നഷ്ടമുണ്ടാക്കിയെന്നും ചെയ്തുവെന്നു പ്രോസിക്യൂഷന്‍ ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.