വിദ്യാഭ്യാസ വായ്പാ കൈമാറ്റം: ന്യായീകരിച്ച് എസ്ബിടി
Tuesday, August 4, 2015 12:47 AM IST
തിരുവനന്തപുരം: നിഷ്ക്രിയ ആസ്തികളില്‍ പെടുന്ന വായ്പകള്‍ ആസ്തി പുനഃസംവിധാന കമ്പനിക്ക് ഏല്‍പ്പിച്ചു കൊടുത്താലും റിസര്‍വ് ബാങ്ക് നിഷ്കര്‍ഷിച്ചിട്ടുള്ള തിരിച്ചുപിടിക്കല്‍ നടപടികള്‍ മാത്രമേ കൈക്കൊള്ളാന്‍ കഴിയുകയുള്ളു എന്ന് സ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍. 8,430 വിദ്യാഭ്യാസ വായ്പാ അക്കൌണ്ടുകള്‍ റിലയന്‍സിനു കൈമാറിയെന്നു വിശദീകരണത്തില്‍ ബാങ്ക് വ്യക്തമാക്കി. കിട്ടാക്കടമായി മാറിയ വിദ്യാഭ്യാസ വായ്പകള്‍ റിലയന്‍സ് ആസ്തി പുനഃസംവിധാന കമ്പനിക്കു കൈമാറിയ നടപടിയെ ന്യായീകരിച്ചു കൊണ്ടിറക്കിയ പത്രക്കുറിപ്പിലാണ് എസ്ബിടി ഇങ്ങനെ പറയുന്നത്.

ബാങ്കിന്റെ വിദ്യാഭ്യാസ വായ്പയില്‍ ബാക്കി നില്‍ക്കുന്ന തുക 2252 കോടി രൂപയാണ്. 90,502 അക്കൌണ്ടുകളിലായാണ് ഇത്രയും തുക നല്‍കിയിട്ടുള്ളത്. ഇതില്‍ 522.27 കോടി രൂപ സമ്മര്‍ദ അക്കൌണ്ടുകളുടെ ഗണത്തിലാണ്. ഇതില്‍ തന്നെ നിഷ്ക്രിയ ആസ്തിയായി കണ്െടത്തിയിട്ടുള്ള 8,430 വിദ്യാഭ്യാസ വായ്പാ അക്കൌണ്ടുകളാണു കൈമാറാനായി കണ്െടത്തിയത്. ശരാശരി പത്തു വര്‍ഷം പഴക്കമുള്ളതും തിരിച്ചുപിടിക്കാന്‍ പ്രായോഗികമായി ബുദ്ധിമുട്ടുള്ളതുമായ വിദ്യാഭ്യാസ വായ്പകളാണു വില്‍പനയ്ക്കായി കണ്െടത്തിയതെന്നു ബാങ്ക് വിശദീകരിക്കുന്നു.


റിലയന്‍സിന് ഏല്‍പ്പിച്ചു കൊടുത്തത് 128.37 കോടിയോളം തുക ബാക്കിനില്‍ക്കുന്ന വിദ്യാഭ്യാസ വായ്പകളാണ്. ലേലം വിളി പ്രക്രിയയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ജൂണ്‍ 27 നാണ് ഇത് ഏല്‍പ്പിച്ചുകൊടുത്തത്. 61.94 കോടി രൂപയ്ക്കാണു റിലയന്‍സിനു വായ്പകള്‍ കൈമാറിയത്. റിലയന്‍സിനു കൈമാറിയ 7674 അക്കൌണ്ടുകള്‍ നിഷ്ക്രിയാസ്തിയായി പ്രഖ്യാപിച്ചിട്ടു മൂന്നു വര്‍ഷം കഴിഞ്ഞതും 756 അക്കൌണ്ടുകള്‍ രണ്ടു വര്‍ഷം കഴിഞ്ഞതാണെന്നും ബാങ്ക് പറയുന്നു. വിദ്യാഭ്യാസ വായ്പാമുതലിന്റെ 5.70 ശതമാനം മാത്രമേ റിലയന്‍സിനെ ഏല്‍പ്പിച്ചിട്ടുള്ളു.

വന്‍കിട കോര്‍പറേറ്റ് സമ്മര്‍ദ അക്കൌണ്ടുകളും മുമ്പ് ആസ്തി പുനഃസംവിധാന കമ്പനികളെ ഏല്‍പ്പിച്ചുകൊടുത്തിട്ടുണ്െടന്നു ബാങ്ക് വിശദീകരിക്കുന്നു. ആസ്തി പുനഃസംവിധാന കമ്പനികള്‍ തിരിച്ചുപിടിക്കലിനു നിയമവിരുദ്ധമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതായി പരാതി തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ബാങ്ക് അവകാശപ്പെടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.