ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: രണ്ടുപേര്‍ അറസ്റില്‍
Monday, August 3, 2015 12:23 AM IST
കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ ഉപദ്രവിച്ച കേസില്‍ രണ്ടുപേര്‍ അറസ്റില്‍. പ്രതികളിലൊരാള്‍ ഒളിവില്‍. കമ്പളക്കാട് പോലീസ് സ്റേഷന്‍ പരിധിയിലുള്ള ഒരു പണിയകോളനിയിലെ പതിമൂന്നുകാരിയാണു പീഡനത്തിനിരയായത്. കുട്ടിയെ നിരവധി തവണ പീഡിപ്പിച്ചെന്നു വൈദ്യപരിശോധനയില്‍ വ്യക്തമായിട്ടുണ്െടന്നു പോലീസ് പറഞ്ഞു.

പെണ്‍കുട്ടിയുടെ സ്വദേശത്തു തന്നെയുള്ള സതീഷ് (24), ദിലീപ് (32)എന്നിവരെയാണു പോലീസ് അറസ്റ് ചെയ്തത്. ജോഷി എന്നയാള്‍ ഒളിവിലാണ്.

30ന് വൈകുന്നേരം സാധനം വാങ്ങാന്‍ കടയില്‍ പോയ പെണ്‍കുട്ടിയെ കാണാതായതിനെത്തുടര്‍ന്നു വീട്ടുകാരും ബന്ധുക്കളും അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെ, രാത്രി പത്തോടെ പെണ്‍കുട്ടി അവശനിലയില്‍ റോഡരികിലുള്ള ഒരു വീട്ടിലെത്തി വിവരം പറഞ്ഞു. പിറ്റേദിവസം വീട്ടുകാര്‍ കുട്ടിയെ ജില്ലാ ആശുപത്രിയിലെത്തിച്ചു. ആശുപത്രി അധികൃതരാണു പോലീസില്‍ വിവരമറിയിച്ചത്.

റബര്‍ തോട്ടത്തിലേക്കു വിളിച്ചുകൊണ്ടുപോയി മയക്കുഗുളിക തന്നു ഷാള്‍കൊണ്ടു കെട്ടിയിട്ട ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നു പെണ്‍കുട്ടി മാതാപിതാക്കളോടു പറഞ്ഞിട്ടുണ്ട്. ഏതാനും മാസം മുമ്പും ഉപദ്രവിക്കപ്പെട്ടുവെന്ന് ഇവര്‍ പോലീസിനു മൊഴി നല്‍കി.


ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്നു കേസുകളാണു പോലീസ് രജിസ്റര്‍ ചെയ്തിരിക്കുന്നത്. കുട്ടികള്‍ക്കെതിരേയുള്ള ലൈംഗിക പീഡന നിരോധന നിയമമായ പോക്സോ വകുപ്പും പോലീസ് ചുമത്തിയിട്ടുണ്ട്.

ആറാം ക്ളാസ് വരെ പഠിച്ച പെണ്‍കുട്ടി ഈ വര്‍ഷം സ്കൂളില്‍ പോയിരുന്നില്ല. മാതാപിതാക്കള്‍ കൂലിപ്പണിക്കു പോകുമ്പോള്‍ കുട്ടി വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. ഇതു മുതലെടുത്തു പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും പ്രതികള്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. മാതാപിതാക്കളുടെ മൊഴിയെടുക്കാനോ സംഭവ സമയം കുട്ടി ധരിച്ചിരുന്ന വസ്ത്രം തെളിവായി ശേഖരിക്കാനോ പോലീസ് തയാറായിട്ടില്ലെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. കുട്ടിയെ പുനരധിവാസ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുക യാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.