മുഖംമൂടി ആക്രമണത്തിലൂടെ 20 ലക്ഷം തട്ടിയെടുക്കാന്‍ ശ്രമിച്ച മൂന്നു പ്രതികള്‍ കുറ്റക്കാര്‍
Saturday, August 1, 2015 12:37 AM IST
കൊച്ചി: മുഖംമൂടി ആക്രമണം നടത്തി 20 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ മൂന്നു പ്രതികള്‍ കുറ്റക്കാരാണെന്നു എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി കണ്െടത്തി. കടവന്ത്ര ഗിരിനഗര്‍ പൊങ്കത്ത് സന്തോഷ് മാത്യുവിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന സുഹൃത്തിന്റെ പണം തട്ടിയെടുക്കാന്‍ ശ്രമിച്ച പനമ്പിള്ളിനഗര്‍ ബിഎസ്എന്‍എല്‍ ക്വാര്‍ട്ടേഴ്സില്‍ അഭിജിത്, മരട് അയനിനട കച്ചേരിപ്പറമ്പില്‍ പ്രവീണ്‍ കുമാര്‍, പള്ളുരുത്തി ഡിഎല്‍ബി ക്വാര്‍ട്ടേഴ്സില്‍ ബിനു എന്നിവരെയാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി മുഹമ്മദ് ഇബ്രാഹിം കുറ്റക്കാരായി കണ്െടത്തിയത്. ശിക്ഷ 20ന് പ്രഖ്യാപിക്കും.


വീട്ടില്‍ സന്തോഷിന്റെ സുഹൃത്ത് ശശികുമാര്‍ പണം ഏല്‍പ്പിച്ചിട്ടുണ്െടന്നും എന്‍ജിനിയറിംഗ് പരീക്ഷയ്ക്കെത്തിയ ശശികുമാറിന്റെ മകന്‍ മാത്രമേ സന്തോഷിന്റെ വീട്ടിലുള്ളുവെന്നും മനസിലാക്കിയായിരുന്നു ആക്രമണം. പണം കണ്െടത്താന്‍ കഴിയാത്തതിനെത്തുടര്‍ന്നു ശശികുമാറിന്റെ മകന്‍ സംഗീതിന്റെ അഞ്ചു പ വന്റെ മാലയും മൊബൈല്‍ ഫോ ണും പ്രതികള്‍ കവര്‍ന്നു. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ പ്രേംസണ്‍ പോള്‍ മാഞ്ഞാമറ്റം ഹാജരായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.