ഇറേനിയന്‍ ബോട്ട് കേസ് എന്‍ഐഎ ഏറ്റെടുത്തു
Saturday, August 1, 2015 12:08 AM IST
തിരുവനന്തപുരം: വിഴിഞ്ഞത്ത് ഇറേനിയന്‍ ബോട്ട് പിടിച്ചെടുത്ത കേസ് എന്‍ഐഎ ഏറ്റെടുത്തു. ബോട്ടില്‍നിന്നു പിടികൂടിയ 12 പേരെ പ്രതിചേര്‍ത്ത് എഫ്ഐആര്‍ രജിസ്റര്‍ ചെയ്തിരുന്നു. പിടിയിലായവര്‍ രാജ്യന്തര ലഹരികടത്ത് സംഘത്തിലെ കണ്ണികളാണെന്നു ബോട്ടിന്റെ സ്രാങ്ക് അബ്ദുള്‍ മജീദ് ഉള്‍പ്പെടെയുള്ളവരെ ചോദ്യംചെയ്തതില്‍നിന്നു സംസ്ഥാന പോലീസ് നിഗമനത്തിലെത്തിച്ചേര്‍ന്നിരുന്നു. കേസ് എന്‍ഐഎക്കു വിടണമെന്നു സംസ്ഥാന പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍ ആവശ്യപ്പെട്ടിരുന്നു. കേസ് ഏറ്റെടുത്ത എന്‍ഐഎ അന്വേഷണത്തില്‍ ലഭ്യമായ വിവരങ്ങള്‍ കൈമാറണമെന്നാവശ്യപ്പെട്ടു സംസ്ഥാന പോലീസിനു കത്ത് നല്‍കും.


അറസ്റിലായ 12 പേരുടെ വിവരങ്ങളും മൊഴിയെടുപ്പിന്റെ വിശദാംശങ്ങളും നേരത്തേ തന്നെ എന്‍ഐഎ ആവശ്യപ്പെട്ടിരുന്നു. പിടിച്ചെടുത്ത സാറ്റലൈറ്റ് ഫോണ്‍, മൊബൈല്‍ ഫോണ്‍ എന്നിവ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. പരിശോധനാഫലം ലഭ്യമാകുന്ന മുറയ്ക്ക് അതിന്റെ വിശദാംശങ്ങള്‍ കൈമാറണമെന്നും ദേശീയ അന്വേഷണ ഏജന്‍സി ആവശ്യപ്പെട്ടിരുന്നു. അറസ്റിലായ പ്രതികളെല്ലാം പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ്.

ബോട്ടില്‍നിന്നു പിടിച്ചെടുത്ത ഒമ്പത് മൊബൈല്‍ ഫോണുകളും സിഡാക്കില്‍ ശാസ്ത്രീയ പരിശോധന നടത്തിയിരുന്നു. പിടിച്ചെടുത്ത ഫോണുകളിലൊന്ന് സാറ്റലൈറ്റ് ഫോണാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.