കുട്ടികളോടുള്ള പെരുമാറ്റം: ബസ് ജീവനക്കാരെ ബോധവത്കരിക്കണം
Saturday, August 1, 2015 12:21 AM IST
കൊച്ചി: സ്കൂള്‍ കുട്ടികളോടു മാന്യമായി പെരുമാറാന്‍ ബസ്ജീവ നക്കാര്‍ക്കു ബോധവത്കരണം നല്‍കാന്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ നിര്‍ദേശം. മോട്ടോര്‍ വാഹന വകുപ്പിനാ ണു നിര്‍ദേശം നല്‍കിയിരിക്കുന്നത്. എറണാകുളം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ തെളിവെടുപ്പിലെ പരാതി പരിഗണിച്ചാണ് ഈ നിര്‍ദേശം. ഇക്കാര്യത്തില്‍ കെഎസ്ആര്‍ടിസി, സ്വകാര്യ ബസ് ജീവനക്കാ ര്‍ക്ക് ഒരുപോലെ ബോധവത്കരണം നല്‍കണം. ഇതിനു ജില്ലാ ലീഗല്‍ അഥോറിറ്റിയുടെ സഹകരണം തേടാം.

ഏഴു പരാതികളാണു ലഭിച്ചത്. കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ശോഭ കോശിയും കമ്മീഷനംഗം മീന കുരുവിളയും പരാതികള്‍ കേട്ടു. കുട്ടികളെ ബസില്‍നിന്ന് അനാവശ്യമായി ഇറക്കിവിടുന്നെന്നു കാട്ടിയുള്ളതായിരുന്നു ഒരു പരാതി. പ്രത്യേകിച്ചും ഭിന്നശേഷിക്കാരായ കുട്ടികളെ. സംസ്ഥാനത്ത് ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കായി നടത്തു ന്ന തെറാപ്പി കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരം ശേഖരിക്കാന്‍ ആരോഗ്യവകുപ്പിനു കമ്മീഷന്‍ നിര്‍ദേശം നല്‍കി.

മിക്ക തെറാപ്പി കേന്ദ്രങ്ങളിലും ഇപ്പോള്‍ രക്ഷിതാക്കള്‍ക്കു പ്രവേശനമില്ല. ഉള്ളില്‍ എന്താണു നടക്കുന്നതെന്ന് അറിയാന്‍ രക്ഷിതാക്കള്‍ക്കും ബാധ്യതയുണ്ട്. എറണാകുളം ജില്ലയില്‍ എത്ര തെറാപ്പി സെന്ററുകളുണ്ട്, അതില്‍ എത്രയെണ്ണത്തിനു അംഗീകാരമുണ്ട് തുടങ്ങിയ കാര്യങ്ങളും പരിശോധനയ്ക്കു വിധേയമാക്കണം. ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പിനോടു കമ്മീഷന്‍ നിര്‍ദേശിച്ചു.


ഉദയംപേരൂരില്‍ കുട്ടിക്കു മരുന്നു മാറിക്കൊടുത്ത സംഭവത്തില്‍ ഡോക്ടറുടെ ഭാഗത്തു വീഴ്ച സംഭവിച്ചിട്ടില്ലെന്നു കമ്മീഷനു ബോധ്യപ്പെട്ടു. ഇക്കാര്യത്തില്‍ വിശദമായി പഠിച്ച ശേഷം നിഗമനത്തിലെത്താന്‍ കമ്മീഷന്‍ തീരുമാനിച്ചു. എറണാകുളം ജില്ലയില്‍ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്ന, സാമ്പത്തികശേഷി കുറഞ്ഞ കുട്ടികള്‍ക്കു യാത്രാക്കൂലി ഉള്‍പ്പെടെയുള്ള ആനുകൂല്യം നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവ് പാലിക്കുന്നുണ്െടന്ന് ഉറപ്പാക്കാന്‍ കമ്മീഷന്‍ വിദ്യാഭ്യാസ വകുപ്പിനു നിര്‍ദേശം നല്‍കി.

കുട്ടികളെ സംബന്ധിച്ച ലൈംഗിക അതിക്രമ കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് ഇപ്പോള്‍ എറണാകുളത്തു മാത്രമാണു പ്രത്യേക കോടതിയുള്ളത്. ബാക്കി ജില്ലകളില്‍ ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതികള്‍ക്കാണ് അധികാരം നല്‍കിയിരിക്കുന്നതെന്നു കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.