പ്രേമം: ജാമ്യ ഹര്‍ജി തള്ളി
Thursday, July 30, 2015 1:14 AM IST
തിരുവനന്തപുരം: പ്രേമം സിനിമ വ്യാജമായി പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് അറസ്റിലായ സെന്‍സര്‍ ബോര്‍ഡിലെ മൂന്ന് താല്കാലിക ജീവനക്കാരെ ചോദ്യം ചെയ്യലിനുശേഷം ഇന്നലെ വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കി. കേസില്‍ നാലും അഞ്ചും ആറും പ്രതികളായ ലിഥിന്‍, കുമാരന്‍, അരുണ്‍കുമാര്‍ എന്നിവരെയാണ് തെളിവെടുപ്പിനു ശേഷം ആന്റി പൈറസി സെല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പൃഥ്വിരാജിന്റെ നേതൃത്വത്തിലാണ് ഹാജരാക്കിയത്. ഇവര്‍ മൂവരുടേയും ജാമ്യാപേക്ഷ വാദം കേട്ടശേഷം കോടതി തള്ളി.


ഇന്നലെ ഉച്ചകഴിഞ്ഞ് കോടതിയില്‍ ഹാജരാക്കിയ ഏഴാം പ്രതിയും വഴയില സ്വദേശിയുമായ രഞ്ജുവിനെ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിനു കസ്റഡിയില്‍ നല്‍കി. പ്രതിയുടെ വൈദ്യപരിശോധനാ റിപ്പോര്‍ട്ട് സഹിതം വെള്ളിയാഴ്ച 3.15നകം തിരികെ കോടതിയില്‍ ഹാജരാക്കണമെന്ന് മജിസ്ട്രേറ്റ് ഡി.എസ്. നോബല്‍ ഉത്തരവിട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.